കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ പത്ത് സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. ഡിഎന്‍എ അടക്കമുളള ഈ തെളിവുകളാണ് പോലീസിന് പിടിവള്ളിയായത്.
കൃത്യം നടക്കുമ്പോള്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ടായിരുന്നു. തെളിവുകള്‍ ഇങ്ങനെ.
1. ജിഷയുടെ കൈനഖങ്ങള്‍ക്കടിയില്‍ നിന്ന് കിട്ടിയ പ്രതിയുടെ രക്തത്തില്‍ നിന്ന് വേര് തിരിച്ചെടുത്ത ഡിഎന്‍എ. മുറിക്കുളളിലെ മല്‍പ്പിടുത്തത്തിനിടയിലാണ് നഖത്തിനിടയില്‍ ചോരത്തുള്ളികള്‍ പറ്റിയത്.
2. ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
3. ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
4. ജിഷയുടെ വീടിന്റെ പിറകുവശത്തുളള വാതിലിന്റെ ഫ്രെയിമില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
5. വലതുകൈയിലെ മുറിവ് ജിഷയുടെ വായ പൊത്തിപ്പിടിച്ചപ്പോള് കടിയേറ്റാണുണ്ടായതെന്ന് പരിശോധിച്ച ഡോക്ടറോട് അമീറുള്‍ ഇസ്ലാം പറഞ്ഞത്.
6. കൃത്യത്തിനായി പ്രതി ഉപയോഗിച്ച കത്തിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ.
7. പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ.
8. പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പിറകിലുളള മണലിനോട് സാദ്യശ്യമെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.
9. കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അയല്‍വാസിയായ ശ്രീലേഖ, മജിസ്ട്രേറ്റിന് മുന്നില്‍ തിരിച്ചറിഞ്ഞത്.
10) ജിഷയുടെ വീടിന്റെ പിറകില്‍ നിന്ന് കണ്ടെത്തിയ ബീഡിയും ലൈറ്ററും അമീറുള്‍ ഇസ്ലാമിന്റേതാണെന്ന സാക്ഷി മൊഴികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: