കൊട്ടാരക്കര: ബ്രാഞ്ച് സെക്രട്ടറിയായി മത്സരിക്കാതിരിക്കാന്‍ മദ്യം നല്കി മയക്കികിടത്തിയതിനെ ചൊല്ലി സദാനന്ദപുരത്ത് സിപിഎം ഏരിയ, ലോക്കല്‍ നേതാക്കള്‍ തമ്മിലടിച്ചു.
മൂന്ന് തവണയായി ലോക്കല്സമ്മേളന പ്രതിനിധിയായിരുന്ന പാര്‍ട്ടി അംഗവും, ഏരിയ നേതാവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഏരിയ നേതാവിന്റെ പരാതിയില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് തവണയായി ലോക്കല്സമ്മേളനങ്ങളിലെ സ്ഥിരംവിമര്ശകനായ പാര്‍ട്ടി അംഗത്തെ ബ്രാഞ്ച് സെക്രട്ടറിയാക്കാതിരിക്കാന്‍ ഏരിയ നേതാവും, മറ്റൊരു ലോക്കല്‍ കമ്മറ്റി അംഗവും കൂടി വീട്ടിലെത്തി മദ്യപിച്ച് അബോധാവാസ്ഥയിലാക്കുകയും, ഇരുചക്രവാഹനത്തിന്റെ രണ്ട് ടയറിലേയും കാറ്റ് ഊരിവിട്ടതായും കാട്ടി ഏരിയ, ജില്ലാസെക്രട്ടറിമാര്‍ക്ക് 1986 മുതല്‍ പാര്ട്ടിമെമ്പര്ഷിപ്പുള്ള നേതാവ് പരാതി നല്‍കിയിരുന്നു. ഇതിനെ ചൊല്ലി ഇവര്‍ തമ്മില്‍ പല തവണ വാക്കുതര്‍ക്കവും ഉണ്ടായി. നേതാവ് പരസ്യമായി മദ്യം വാങ്ങാന്‍ നില്ക്കുന്ന പടം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നിലും ഈ സഖാവാണെന്ന് ആരോപിച്ച് സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതാണ് കഴിഞ്ഞ ദിവസം അടിയില്‍ കലാശിച്ചത്. കൊട്ടാരക്കര ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ഇവര്‍ കുന്നിക്കോട് ഏരിയ കമ്മറ്റിയിലേക്ക് മാറുമ്പോള്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി മറ്റ് ചില ബ്രാഞ്ച് കമ്മറ്റികളേയും ഇത്തരത്തില്‍ അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: