അഗര്‍ത്തല: ത്രിപുരയില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള സ്ത്രീകള്‍ക്ക് പ്രസവാവധി 24 മാസമാക്കി. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് മാണിക് സര്‍ക്കാരിന്റെ നീക്കം.
സ്ത്രീകള്‍ക്ക് അവരുടെ ആദ്യ രണ്ട് കുട്ടികള്‍ക്കായുള്ള പ്രസവാവധി 24 മാസം എടുക്കാം. ഒന്നിച്ചോ, കുട്ടിക്ക് 18 വയസാകുന്നത് വരെ ഇടവിട്ടോ അവധി എടുക്കാവുന്നതാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഭാനു ലാല്‍ സാഹ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: