തിരുവനന്തപുരം: ജയ്നഗര്‍ റസിഡന്‍സ് അസോസിയേഷന് കലാസാംസ്കാരികവിഭാഗം സംസ്കൃതിയുടെ ‘രംഗ കലോത്സവം’ 17 ന് നടക്കും. നാടക വേദിക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം, സെമിനാര്‍, കിന്നാരസാഹിതി, കവിയരങ്ങ്, പുസ്തകപ്രകാശനം കലാസാഹിത്യ പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയ വിവിധപരിപാടികള്‍ നടക്കും.
17 ന് രാവിലെ 9 ന് കിന്നാര സാഹിതി കലാസാഹിത്യ കൂട്ടായ്മ കാട്ടൂര്‍ നാരായണപിള്ള ഉദ്ഘാടനം ചെയ്യും. 10.30ന് ‘മലയാള നാടകവേദി ഇന്ന്’ സെമിനാര്‍ നടക്കും. പി. നാരായണക്കുറുപ്പ്, രഘുത്തമന്, ശ്രീകാന്ത്, രാജാവാര്യര്‍, അഭിലാഷ്പിള്ള എന്നിവര്‍ പങ്കെടുക്കും. നടന് മധുവിന് പുരസ്കാരം സമര്‍പ്പിക്കും. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പ്രഭാവര്‍മയ്ക്കും കേന്ദ്രസംഗീതനാടകഅക്കാദമി ജേതാക്കളായ കലാധരന്‍, ശ്രീകാന്ത്, ഗിരീഷ് സോപാനം, വിതുര സുധാകരന് എന്നിവരെയും ആദരിക്കും. 4.30 ന് എസ്.ആര്.കെ. പിള്ള രചിച്ച അഞ്ച് നാടകങ്ങളുടെ സമാഹാരം ‘പിശാചുക്കളുടെ സ്വന്തം നാട്’ മധു പ്രകാശിപ്പിക്കും. 6ന് അഭിലാഷ് പിള്ള സംവിധാനം ചെയ്ത തലാത്തം ഡോക്യുമെന്ററി പ്രദര്‍ശനം. സുഹൃത് നാടകക്കളരി അവതരിപ്പിക്കുന്ന ‘ഉതുപ്പാന്റെ കുന്നിന് മുകളില്‍’ എന്ന നാടകത്തോട് രംഗകലോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: