തുറവൂര്‍: കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളില്‍ ജപ്പാന് പദ്ധതിയുടെ ജലവിതരണക്കുഴല്‍ നീട്ടല്‍ അവതാളത്തിലായി. കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് 60 കോടി രൂപയാണ് അനുവദിച്ചതെങ്കിലും പദ്ധതി നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പൈപ്പിടല്‍ സ്തംഭിച്ചതെന്ന് ആക്ഷേപം.
പൈപ്പ് നീട്ടാന്‍ കഴിയാത്തതിനാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയുന്നില്ല. വീട്ടു കണക്ഷനായി കോടംതുരുത്ത് പഞ്ചായത്ത് നീക്കിവച്ച 20 ലക്ഷവും കുത്തിയതോട് പഞ്ചായത്ത് നീക്കിവച്ച ഏഴ് ലക്ഷം സബ്സിഡിയും പാഴാകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
റോഡ് പൊളിച്ച് പൈപ്പിടുന്നതിന് പൊതുമരാമത്തില്‍ പണം അടയ്ക്കാന്‍ കാലതാമസമുണ്ടായതാണ് പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമെന്ന് ചേര്‍ത്തല വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷന് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ പറഞ്ഞു. നബാര്‍ഡില്‍ നിന്ന് ഫണ്ട് ലഭിക്കാനും വൈകി.
ഉടന്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോടംതുരുത്തിലും കുത്തിയതോട്ടിലും പൈപ്പിടാന്‍ കുഴിയെടുക്കുമ്പോള്‍ ധാരാളം വെള്ളം വരുന്നതിനാലാണ് തുടങ്ങാന്‍ തടസം.
ഉദ്യോഗസ്ഥരുടെ അനാസ്ഥയൊന്നും ഇല്ലെന്നാണ് എക്സിക്യൂട്ടിവ് എഞ്ചിയര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: