കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്കു വിധിക്കണമെന്ന മുന്‍വിധിയോടെയാണ് കോടതി പെരുമാറുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന് ബി.എ. ആളൂര്‍.
പേരിനും പ്രശസ്തിക്കും വേണ്ടി കോടതികള്‍ നിയമങ്ങളെ കൈകാര്യം ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ പല വിധി ന്യായങ്ങളിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
ജിഷ കേസ് അന്വേഷിച്ച പോലീസ് സംഘത്തിനു പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. സൗമ്യ കേസ് അന്വേഷിച്ച എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസും അന്വേഷിച്ചത്. സൗമ്യ കേസ് സുപ്രീം കോടതിയില്‍ വന്നപ്പോഴുണ്ടായ പരിസമാപ്തി എന്താണെന്ന് അറിയാവുന്നതാണ്. അതു തന്നെയാണ് ജിഷ കേസിലും സംഭവിക്കാന്‍ പോകുന്നതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രോസിക്യൂഷന്റെ വാദങ്ങള്‍ വസ്തുതകള്‍ നിരത്തിയാണെന്ന് വാദിഭാഗം അഭിഭാഷകന് എന്‍.കെ. ഉണ്ണികൃഷ്ണന് പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നു. അതുകൊണ്ട് ഐപിസി 302 നിലനില്‍ക്കില്ലെന്ന വാദം പ്രതിഭാഗം ഇപ്പോള്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ അത്തരം വാദങ്ങള്‍ നിലനില്‍ക്കില്ല.
പരമാവധി ശിക്ഷയായ തൂക്കുകയര്‍ അമിറുള്‍ ഇസ്ലാമിന് ലഭിക്കുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. പ്രതിക്ക് മലയാളം ഭാഷ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ അറിയാമെന്ന് എസ്.പി എസ്. ശശിധരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: