കവരത്തി: ലക്ഷദ്വീപില്‍ നാളെ വില്ലേജ് -ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. പത്ത് ദ്വീപുകളില്‍ 26 ജില്ലാപഞ്ചായത്ത് ഡിവിഷനിലേയ്ക്കും 88 വില്ലേജ് ദ്വീപ് പഞ്ചായത്ത് വാര്‍ഡിലേക്കുമാണ് മത്സരം. ഓഖി ചുഴലിക്കാറ്റ് വിനാശത്തില്‍നിന്ന് ദ്വീപവാസികള്‍ സാധാരണ നിലയിലേക്ക് വന്നുകഴിഞ്ഞു.
ആദ്യമായാണ് ബിജെപി ദ്വീപില്‍ മത്സരിക്കുന്നത്. ഏഴു ദ്വീപുകളിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാന്നിദ്ധ്യം ദ്വീപിലെ രാഷ്ട്രീയം മാറ്റിയിരിക്കുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 187 വോട്ടും മാത്രം ലഭിച്ച ബിജെപി കവരത്തി, കടമത്ത്, കില്‍ത്താന്‍, ചെത്ത്ലത്ത്, ആന്ത്രോത്ത്, അമിനി, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്
മുസ്ലിം മതവിഭാഗക്കാര്‍ മാത്രം വസിക്കുന്ന ദ്വീപില്‍ കോണ്‍ഗ്രസ്സിന്റെ ശക്തമായ അപവാദ പ്രചാരണങ്ങള്‍ക്കിടയിലും ചിട്ടയോടുള്ള ഗൃഹ സമ്പര്‍ക്കത്തിലൂടെയാണ് ബിജെപി.
അരലക്ഷത്തോളം വോട്ടര്‍മാര്‍ നാളെ വോട്ടുചെയ്യും.വികസനത്തിന്റെരാഷ്ട്രീയമാണ് അവതരിപ്പിയ്ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ കോണ്‍ഗ്രസുകാര്‍ തീവച്ച് നശിപ്പിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.
20 സീറ്റുകളില്‍ ഒറ്റയ്ക്കാണ് മത്സരിയ്ക്കുന്നത്. നിലവില്‍ അരശതമാനം പോലും വോട്ടില്ലാത്ത പാര്‍ട്ടിയിലേക്ക് പ്രവര്‍ത്തകരായും സ്ഥാനാര്‍ത്ഥികളായും നിരവധി പേര് എത്തുന്നത് പ്രതീക്ഷയോടെയാണ് ദ്വീപ് ജനത നോക്കുന്നത്.
വില്ലേജ് ദ്വീപ് പഞ്ചായത്തില്‍ എന്‍സിപിയും കോണ്‍ഗ്രസ്സും അഞ്ചെണ്ണം വീതം ഭരിക്കുന്നു. ഇത്തവണ ആദ്യമായി ബിജെപി മത്സര രംഗത്തുണ്ട്. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് ആദ്യം സ്വതന്ത്രന്മാരുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് ഭരിച്ചെങ്കിലും സ്വതന്ത്ര അംഗത്തെ കാലുമാറ്റി അവസാന ആറുമാസം എന്‍സിപി ഭരണം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: