മൂന്നാംവല്ലി ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴിയും ഫലവും ആത്മാവിന്റെ സ്വരൂപവും വിവരിച്ചുകഴിഞ്ഞു. ആത്മസാക്ഷാത്ക്കാരം നേടുന്നതിനുള്ള ആധ്യാത്മികസാധനകളുമായി ബന്ധപ്പെട്ടാണ് ഈ വല്ലിയില്‍ പറയുന്നത്.ഋതം പിബന്തൗ സുകൃതസ്യലോകേഗുഹാം പ്രവിഷ്ടൗ പരമേ പരാര്ദ്ധേഛായാതപൗബ്രഹ്മവിദോ വദന്തിപഞ്ചാഗ്നയോ യേച ത്രിണാചികേതാഃലോകത്തില് താന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അനുഭവിക്കുന്ന രണ്ട് ആത്മാക്കള്‍ ഹൃദയാകാശത്തില്‍ ഇരിക്കുന്നു. ബ്രഹ്മജ്ഞാനികളും ഗൃഹസ്ഥരും നാപികേതാഗ്നിയെ ചയനം ചെയ്തവരും ഇവയെ നിഴലും വെയിലും പോലെയെന്ന് പറയുന്നു.
എത്തുന്നവന്, എത്തേണ്ട സ്ഥാനം, പോകുന്നവന്, പോകേണ്ട സ്ഥാനം എന്നിവയെ വേര്‍തിരിച്ചറിയാനാണ് രണ്ട് ആത്മാക്കളെ പറയുന്നത്.ലോകം എന്നാല്‍ ഈ ശരീരം. ഈ ശരീരത്തില്‍ താന്‍ ചെയ്ത കര്‍മത്തിന്റെ ഫലം അനുഭവിക്കുന്നവരായി രണ്ട് ആത്മാക്കള്‍ ഉണ്ട്. വാസ്തവത്തില്‍ ഒരു ആത്മാവ് മാത്രമേ കര്‍മഫലത്തെ അനുഭവിക്കുന്നുള്ളൂ. ആത്മാവ് അകര്‍ത്താവും അനുഭവിക്കാത്തവനുമാണ്. പക്ഷേ കര്‍ത്താവും ഭോക്താവുമായ ആത്മാവ് ഹൃദയത്തിലുള്ളതായാണ് നമുക്ക് അനുഭവം. ഈ വൈരുധ്യത്തിന് പരിഹാരം കാണലാണ് ഈ മന്ത്രത്തില്‍.അവിദ്യാവശഗനായ ജീവാത്മാവിനേയും നിത്യനായ പരമാത്മാവിനേയും സാധകന് ഹൃദയാകാശത്തില്‍ സാക്ഷാത്ക്കരിക്കുന്നു. അതിനാല്‍ രണ്ട് ആത്മാക്കളും ഹൃദയാകാശത്തില്‍ പ്രവേശിച്ചതായി പറയുന്നു.
കര്‍മഫലം അനുഭവിക്കുന്നത് ജീവാത്മാവ് മാത്രമാണ്. പിന്നെ രണ്ടും അനുഭവിക്കുന്നു എന്ന് പറഞ്ഞത് ‘ഛത്രിന്യായേന’യാണ്. കുട പിടിച്ചവരും കുടയില്ലാത്തവരും ഒരുമിച്ച് പോകമ്പോള്‍ ‘കുടക്കാര്‍’ എന്ന് എല്ലാവരേയും ചേര്‍ത്തു വിളിക്കും. കുട പിടിക്കാത്തവരും ഈ കുടക്കാര്‍ വിളിയില്പ്പെടും. കുട പിടിച്ചവരുമായ സംബന്ധം കാരണമാണിത്. ഇതുപോലെ ജീവാത്മാവിന്റെ കര്മഫലാനുഭവത്തെ പരമാത്മാവില്‍ ആരോപിച്ചിരിക്കുകയാണ്. ജീവാത്മാവ് ഛായ (നിഴല്‍) പോലെ വാസ്തവത്തില്‍ ഇല്ലാത്തതാണ്. നിഴലിനെ എന്തു ചെയ്താലും യഥാര്‍ഥ വസ്തുവിനെ അത് ബാധിക്കില്ല. ഉപാധികളില്‍ ഭ്രമിക്കുന്ന ജീവാത്മാവിനുള്ള കര്‍തൃത്വ-ഭോക്തൃത്വ കാര്യങ്ങളൊന്നും ആത്മാവിനെ ബാധിക്കുന്നില്ല. ജീവാത്മാ-പരമാത്മാ ഭേദത്തെ ആസ്പദമാക്കിയാണ് രണ്ട് ആത്മാക്കളെന്ന് പറഞ്ഞത്. കര്‍മഫലം അനുഭവിക്കുന്ന ജീവനോടുള്ള സംബന്ധത്താല്‍ കര്‍മഫലം അനുഭവിക്കാത്ത ഈശ്വരനേയും ഉള്‍പ്പെടുത്തി ‘കര്‍മഫലം അനുഭവിക്കുന്നവര്‍’ എന്ന് പറഞ്ഞിരിക്കുന്നുവെന്ന് സാരം.പരാര്‍ദ്ധം എന്നാല്‍ പരത്തിന്റെ അര്‍ദ്ധം. പരം എന്നത് പരബ്രഹ്മം. അര്‍ദ്ധം-സ്ഥാനം. പരബ്രഹ്മത്തെ സാക്ഷാത്ക്കരിക്കേണ്ട സ്ഥാനം. അത് ഹൃദയാകാശമാണ്.
ദേഹാശ്രയമായ ആകാശത്തേക്കാള്‍ സൂക്ഷ്മമായതിനാല്‍ ‘പരമം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ജീവാത്മാവും പരമാത്മാവും, നിഴലും വെയിലും പോലെയെന്ന് ബ്രഹ്മജ്ഞന്മാര് മാത്രമല്ല പറയുന്നത്. മൂന്നുതവണ നചികേതാനിയെ ചയനം ചെയ്തവരും പഞ്ചാഗ്നികളായ ഗൃഹസ്ഥരും കര്‍മയോഗത്തെ അനുഷ്ഠിച്ച് ചിത്തശുദ്ധി നേടിയ ശേഷം ഇതു പറയുന്നുണ്ട്. (ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആഹവനീയം, സഭ്യം, ആവസ്ഥ്യം എന്നിവയാണ് പഞ്ചാഗ്നികള്‍. ദ്യോവ്, പര്ജ്ജനന്യം, പൃഥ്വീ, പുരുഷന്, സ്ത്രീ ഇവയേയും പഞ്ചാഗ്നികളായി കരുതുന്നു).മുണ്ഡകോപനിഷത്തിലെ ‘ദ്വാ സുപര്ണാ….’ എന്ന മന്ത്രം കര്‍മഫലത്തെ അനുഭവിക്കുന്നതും അല്ലാത്തതുമായ രണ്ട് ആത്മാക്കളെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.പരവും അപരവുമായ രണ്ട് ആത്മാക്കളും തനിക്ക് സ്വാധീനമാണെന്ന് യമന്‍ പറയുന്നു. നമുക്കും നേടാം അവയെ-യഃ സേതുരീജാനാനാ-മക്ഷരം ബ്രഹ്മയത് പരംഅഭയം തിതീര്‍ഷതാം പാരംനാചികേതം ശകേമഹിയാതൊരു അഗ്നി യജിക്കുന്നവരായ കര്‍മികള്‍ക്ക് ചിറപോലെ ദുഃഖത്തെ കടക്കുന്നതിന് സഹായിക്കുന്നുവോ ആ അഗ്നിയെ അറിഞ്ഞ് ചയനം ചെയ്യാന്‍ എനിക്കറിയാം.
അഭയം നല്കുന്ന മറുകരയെ കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയമായ ആത്മാവാകുന്ന ബ്രഹ്മത്തേയും തനിക്ക് അറിയാമെന്ന് യമന്‍ പറയുന്നു. കര്‍മ്മികള്‍ക്ക് സ്വര്‍ഗം നേടാനുള്ള അപരബ്രഹ്മത്തേയും സംസാരസാഗരത്തിന്റെ മറുകരയിലെത്താനാഗ്രഹിക്കുന്ന ജ്ഞാനികള്‍ക്ക് ആശ്രയമായ പരബ്രഹ്മത്തേയും അറിയാമെന്ന് സാരം. ശ്രേയസ്, പ്രേയസ് എന്ന് നേരത്തെ പറഞ്ഞതും ‘ഋതം പിന്തൗ’ എന്ന് കഴിഞ്ഞ മന്ത്രത്തില്‍ പറഞ്ഞതും ഇതിനെയാണ്.പരബ്രഹ്മത്തെയും അപരബ്രഹ്മത്തെയും ഇത്തരത്തില്‍ പറയുകവഴി പണ്ടുള്ളവര്‍ക്ക് മാത്രമല്ല ഇക്കാലത്തും പരാപരബ്രഹ്മജ്ഞാനത്തിനുള്ള ശക്തിയുണ്ടെന്ന് മനസ്സിലാക്കണം.
കര്‍മത്തില്‍ താല്പര്യമുള്ളവരും ജ്ഞാനത്തെ പിന്തുടരുന്നവരും നമുക്കിടയില്‍ ഉണ്ട്. പുണ്യഫലം അനുഭവിക്കാനുതകുന്ന സ്വര്‍ലോകത്തെ കൊതിച്ച് കര്‍മം ചെയ്യുന്നവരും സംസാരസാഗരത്തിന്റെ അക്കരെയെന്നാല്‍ ആത്മോപാസനയെ ചെയ്യുന്നവര്‍ക്കും ഈ രണ്ടിനേയും കരഗതമാക്കിയ യമധര്മദേവന്റെ തുടര്‍ന്നുള്ള ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കാം… (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: