കോട്ടയം: ക്രിസ്തുമസ് അടുത്തെത്തിയപ്പോള്‍ മത്സ്യ, മാംസ വില ഉയരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യബന്ധന മേഖല തകര്‍ന്നതോടെയാണ് മത്സ്യവില ഉയര്‍ന്നത്. എല്ലാത്തരം മത്സ്യങ്ങള്‍ക്കും വില കുതിച്ച് ഉയരുകയാണ്. മത്സ്യത്തൊഴിലാളികളും ബോട്ടുകളും കടലില്‍ പോയി തുടങ്ങാത്തതും മത്സ്യ ലഭ്യത കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
ക്രിസ്തമസാകുമ്പോള് വില ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. ഇപ്പോള്‍ ഒരു കിലോ മത്തിക്ക് 220 രൂപ വരെയായി. വറ്റ (480), കിളിമീന്‍ (260), നെയ്യ് മീന്‍ (625) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില. മത്സ്യത്തിന് പുറമേ മാംസത്തിനും വില കൂടിയിട്ടുണ്ട്. ഒരു കിലോ പോത്തിറച്ചിക്ക് 270 രൂപയില്‍ നിന്ന് 320 രൂപ വരെയായിട്ടുണ്ട്. കോഴിയിറച്ചിക്ക് കാര്യമായ വില വ്യത്യാസം വന്നിട്ടില്ല.
ഇതിനിടെയില്‍ ക്രിസ്തുമസിന് ആവശ്യം കൂടുമെന്നതിനാല്‍ അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞദിവസം വൈക്കത്ത് കശാപ്പി്നായി എത്തി്ച്ച ചത്ത പന്നികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. അനധികൃത ഇറച്ചി വില്പന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ വകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നതായി ഉപഭോക്തൃ സംഘടനകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: