എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത് കൊടുത്ത സ്വീവേജ് പ്ലാന്റില്‍ നിന്നുള്ള മലിന ജലം കൊച്ചുതോട്ടിലേക്ക് ഒഴുക്കുന്നത് കളക്ടര്‍ തടഞ്ഞു. ഗ്രാമപഞ്ചായത്താഫീസിനു സമീപം പ്രവര്‍ത്തി ക്കുന്ന ശൗചാലയത്തോട് ചേര്‍ന്നുള്ള സ്വീവേജ് പ്ലാന്റില്‍ നിന്നുള്ള മലിന ജലമാണ് തോട്ടിലേക്ക് ഒഴുക്കിയിരുന്നത്.
ദേവസ്വം ബോര്‍ഡിന്റെ ശൗചാലയങ്ങളിലെ മാലിന്യം സംസ്ക്കരിക്കാന്‍ കരാറുകാരന് കരാര്‍ നല്‍കിയെങ്കിലും ഈ സ്വീവേജ് പ്ലാന്റിലെ സംസ്ക്കരണ ത്തിനെതിരെ വ്യാപകമായ പരാതിയാണുയര്‍ന്നത്. മാലിന്യം സംസ്ക്കരിക്കാനെന്ന പേരില്‍ കുമ്മായം കലക്കി മാലിന്യം തോട്ടിലേക്ക്ഒഴുക്കുകയായിരുന്നുവെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. ദുര്‍ഗന്ധം വ്യാപകമായതോടെ പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറെത്തി പരിശോധന നടത്തി.
സ്വീവേജ് പ്ലാന്റില്‍ നിന്നും ഒഴുക്കുന്ന മാലിന്യം തടയുകയും, ദേവസ്വത്തിന്റെ സ്ഥലത്ത് തന്നെ പുതിയ കുഴി ഉണ്ടാക്കി മാലിന്യം ഈ കുഴിയില്‍ നിക്ഷേപിച്ച് ഫില്‍ട്ടര്‍ ചെയ്ത വെള്ളം തോട്ടിലേക്ക് ഒഴുക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്കി. കുമ്മായം കലക്കാനും വേറെ സംവിധാനം ഉണ്ടാക്കാനും ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യ വകുപ്പ് എന്നിവര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.
അടുത്ത വര്‍ഷം പുതിയ പ്ലാന്റ് നിര്‍മ്മിക്കും. പേട്ടതുള്ളലിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം ഉപയോഗി ക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ബി.എസ് തിരുമേനി, പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: