ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസി, പെരുന്ന ബസ്സ് സ്റ്റാന്‍ഡുകള്‍ അപകട മേഖലയായി മാറുന്നു. എംസി റോഡില്‍ നിന്ന് സ്റ്റാന്‍ഡിലേക്ക് ബസ്സുകള്‍ പ്രവേശിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്പതിവായി. കൂടുതലും അമിതവേഗതയും അശ്രദ്ധയുമാണ് കാരണങ്ങള്‍. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ്സുകള്‍ പ്രവേശിക്കുമ്പോഴാണ് കൂടുതല്‍ അപകടങ്ങള്‍. ചെറുവാഹനങ്ങളെ മറികടന്ന് വേഗത്തില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ കാല്‍നടയാത്രക്കാര്‍ക്കും അപകടം വരുത്തുന്നുണ്ട്.
പെരുന്ന ബസ് സ്റ്റാന്‍ഡിലും ബസ്സുകള്‍ പ്രവേശിക്കുന്നത് അപകട വേഗത്തിലാണ്. സ്റ്റാന്റിലെ വേഗപരിധി അഞ്ചു കിലോമീറ്ററാണ്. എന്നാല്‍ ഇത് പാലിക്കാറില്ല. അമിതവേഗതയിലാണ് ബസ്സുകള്‍ പായുന്നത്. ഇതിനിടയിലൂടെ വേണം യാത്രക്കാര്‍ക്ക് ആലപ്പുഴയിലേക്ക് പോകുന്ന ബസുകളില്‍ കയറിപ്പറ്റാന്‍. പോലീസിന്റെ പട്രോളിങ്ങ് ഇക്കാര്യത്തില്‍ വേണമെന്ന ആവശ്യം യാത്രക്കാര്‍ പതിവായി ഉന്നയിക്കാറുണ്ടെങ്കിലും നടപടി ഉണ്ടാവാറില്ല.
പെരുന്ന സ്റ്റാന്‍ഡില്‍ വൈദ്യുതി ഇല്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സമീപത്തുള്ള കടകളിലെ വെളിച്ചമാണ് ഏക ആശ്രയം. പോലീസ് അപകടം കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: