കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയില്‍ റാങ്ക്ലിസ്റ്റ് അട്ടിമറിച്ച് അസിസ്റ്റന്റ്പ്രൊഫസര്‍ നിയമനം നടത്തി. ഇതുസംബന്ധിച്ച് ഉത്തരവ് 11ന് രജിസ്ട്രാര്‍ പുറത്തിറക്കി. നാല് നിയമനങ്ങളാണ് നടത്തിയത്. സര്‍വകലാശാല ഭരണസമിതിയുടെ കാലാവധി തീരുന്ന ഡിസംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും തീരുമാനമെടുത്തില്ല. പുതിയ ഭരണസമിതി വന്നിട്ടുമില്ല.
ന്യൂട്രിഷന്‍, ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ്, ജനറ്റിക്സ് എന്നീ വകുപ്പുകളിലാണ് നിയമനം. ഈ വകുപ്പുകളില്‍ വിജ്ഞാപനം ചെയ്ത മുഴുവന്‍ ഒഴിവുകളും നികത്തിയിരുന്നു. ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മന്റ്, ന്യൂട്രിഷന്‍ എന്നീ വകുപ്പുകളില്‍ സംവരണം ചെയ്ത തസ്തികള്‍ ഇതുവരെ നികത്തിയിട്ടില്ല.
ഈ സംവരണ തസ്തികള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇല്ലാത്ത തസ്തികകളില്‍ നിയമനം നടത്തിയത്. നിയമപ്രകാരം സംവരണ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതിന് സര്‍വകലാശാല ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ജനറ്റിക് വകുപ്പില്‍ നിലവില്‍ ഒഴിവൊന്നുമില്ല. സര്‍വകലാശാലയില്‍ നിലവില്‍ ഈ വകുപ്പില്‍ മാത്രം 22പേര് ജോലി ചെയ്യുന്നുണ്ട്. ന്യൂട്രിഷന്‍ വകുപ്പ് , ലൈവ്സ്റ്റോക്ക് വകുപ്പ് എന്നിവയിലും നിലവില്‍ ആവശ്യത്തില്‍ അധികം അധ്യാപകരുണ്ട്. 2017 സെപ്റ്റംബറില്‍ സംവരണം അട്ടിമറിച്ച് വിജ്ഞാന വ്യാപനവിഭാഗത്തില്‍ ഒരു അധ്യാപകനെ നിയമിച്ചിരുന്നു. ഇത് ആരും ചോദ്യം ചെയ്യാത്തതിനാലാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയത്.
കോടികളുടെ അഴിമതിയാണ് ഇതിലുള്ളതെന്ന് സംശയിക്കുന്നു. സര്‍വകലാശാല ഭരണം ഇപ്പോള്‍ കുത്തഴിഞ്ഞ അവസ്ഥയിലാണ്. സ്ഥിരമായ വൈസ്ചാന്സിലര് ഇല്ലാതായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. പുതിയ നിയമനത്തിന് ഒരു നടപടിയുമില്ല. ഏകദേശം 98 കോടിയുടെ കടബാധ്യത സര്‍വ്വകലാശാലയ്ക്കുണ്ട്. ഇതിനിടയിലാണ് ഒരു കോടിരൂപയുടെ അധിക ബാധ്യത വരുന്ന പുതിയ നിയമനങ്ങള്‍. സര്‍വ്വകലാശാല 485 താത്ക്കാലിക ജീവനക്കാരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ഇതും വിവാദത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: