രാജാക്കാട്: കനത്ത മഴയില്‍ ചെമ്മണ്ണാര്പുഴ കരകവിഞ്ഞു. ഏക്കറ് കണക്കിന് കൃഷി ഒലിച്ചുപോയി. അമ്പത് ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. നശിച്ചതില്‍ ഭൂരിഭാഗവും തന്നാണ്ട് വിളകള്‍. മണിക്കൂറുകള്‍ നീണ്ട മഴയില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ രീതിയിലാണ് മഴവെള്ളം കുത്തിയൊഴുകിയെത്തിയത്.
ഇതോടെ ചെമ്മണ്ണാര്‍ പുഴ കരകവിഞ്ഞും ഗതിമാറിയുമൊഴുകി. സേനാപതി, ഉടുമ്പന്‍ചോല പഞ്ചായത്തുകളുടെ അതിര്‍ത്തി വേര്‍തിരിച്ച് ഒഴുകുന്ന പുഴ കരകവിഞ്ഞതോടെ രണ്ട് പഞ്ചായത്തുകളിലേയും പുഴയോരത്തുള്ള കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. മേലേചെമ്മണ്ണാര്‍ കാരക്കുന്ന് മുതല്‍ താഴോട്ടുള്ള നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചിരിക്കുന്ന അവസ്ഥയാണ്. പുതിയതായി ആരംഭിച്ച പാവല്‍ കൃഷിയും വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് നട്ടുപരിപാലിച്ച ഏത്തവാഴകളും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയും ഒടിഞ്ഞ് വീണും വ്യാപകമായി നശിച്ചു.
ഏക്കറ്കണക്കിന് പാവല്‍കൃഷി വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞതോടെ സേനാപതി- ഉടുമ്പന്‍ചോല പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കാരക്കുന്ന് ഭാഗത്തെ ചപ്പാത്തിന് മുകളിലൂടെ വെള്ളം കയറി റോഡ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. കൂടാതെ കൃഷി ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന മോട്ടറുകളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയിട്ടുണ്ട്. സജി വാലുമ്മേല്‍, തങ്കച്ചന് പെരുമാനൂര്‍, ഷാജി കൊടിത്തോട്ടതില്, ബിജു മംഗലത്ത്, സിബി വാലുമ്മേല്‍, സാബു തച്ചുപുറത്ത്, സജി കണ്ണംകര, ജോസ് ജോര്‍ജ്ജ് തോണിപ്ലാക്കല്‍, വര്‍ക്കി ജോര്‍ജ്ജ്, ജോയി ആഞ്ചേരി, ജോയി എന്നിവരുടെ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: