മറയൂര്‍: മറയൂരിന് സമീപം കോച്ചാരം ഭാഗത്ത് ഹോട്ടലില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചു എന്ന പാരാതി വ്യാജം. അന്വേഷിച്ച പോലീസ് സംഘത്തിന് സംഭവം മോഷണമല്ല സ്വര്ണ്ണകരണ്ടി വാങ്ങാനായിഒന്നര ലക്ഷം രൂപ നല്കി കബളിപ്പിക്കപെട്ടതാണെന്ന് വിവരം ലഭിച്ചു. പരാതിക്കാരനായ ഹോട്ടലുടമ സുരേഷിന്റെമൊഴിയിലെ നിര്‍ണ്ണായകമായത്.
പോലീസ് പറയുന്നതിങ്ങനെ: ശബരിമല- പഴനി തീര്‍ത്ഥാടന പാതയുടെ നിര്‍മ്മാണത്തിനായി മറയൂരിലെത്തിയ ഉത്തരേന്ത്യക്കാരനായ യുവാവ് സുരേഷിന്റെ കടയില്‍ കഴിഞ്ഞ കുറേദിവസങ്ങളായി എത്താറുണ്ടായിരുന്നു. ഈ പരിചയത്തില്തങ്ങള് എറണാകുളത്ത്പൈപ്പുകള് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുമ്പോള്നിധി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. തങ്ങള്‍ ഇത് വില്ക്കാന് ശ്രമിച്ചാല്‍ പ്രശ്നമാകുമെന്നുംമൂന്നര ലക്ഷം രൂപ നല്കിയാല് ഇത് നല്കാമെന്നുംപറഞ്ഞു വിശ്വസിപ്പിച്ചു. അവസാനം ഒന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പിന്നീട്ഭാര്യയുടെ സ്വര്‍ണ്ണം പണയപ്പെടുത്തി 95000 രൂപയും വീടുപണിക്കായും കച്ചവടത്തിനായും വച്ചിരുന്ന55000 രൂപയും ചേര്‍ത്ത് ഒന്നര ലക്ഷം തിങ്കളാഴ്ച്ച രാവിലെ പത്തരയ്ക്ക്ബാബുനഗറില് വച്ച് കൈമാറിസ്വര്ണ്ണകട്ടി വാങ്ങി.
രണ്ട് മണിക്കൂറിന് ശേഷം സുഹൃത്തായ സ്വര്ണ്ണപണിക്കാരെന്റെ അടുത്തെത്തി കൈയില്‍ ലഭിച്ച നിധി പരിശോധിച്ചപ്പോഴാണ് സ്വര്‍ണമല്ലെന്ന് മനസ്സിലായത്. വ്യാജ സ്വര്‍ണ്ണ നിധി സുരേഷിന്റെ പക്കല്‍ നിന്ന് പോലീസ് കണ്ടെത്തി. ഇതേവരെ മോഷണ കേസെന്ന നിലയിലാണ് പോലീസ് അന്വേഷനം നടത്തിയത്.കേസ് പുനപരിശോധന നടത്തി ഇതര സംസ്ഥാന തൊഴിലാളെ പിടികൂടുന്നതിനുള്ള ശ്രമം തുടരുമെന്ന് മറയൂര്‍ സബ്ഇന്‍സ്പെക്ടര്‍ ജി. അജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: