വടകര: ലോകനാര് കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി താലൂക്ക് ഓഫീസ് വക നടന്നിരുന്ന ഇരുപത്തേഴാം വിളക്ക് നിര്‍ത്തിയ വടകര തഹസില്‍ദാറിന്റെ രാഷ്ട്രീയക്കളി അവസാനിപ്പികണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി വി മുരളീധരന് പറഞ്ഞു. ഇരുപത്തേഴാം വിളക്ക് നിര്‍ത്തിയ തഹസില്‍ദാരുടെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും താലൂക്ക് ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല കലക്ടരുടെ അനുവാദം ഉണ്ടായിട്ടും കാലാകാലമായി നടന്നിരുന്ന ഇരുപത്തേഴാം വിളക്ക് നടക്കാതിരിക്കാനാണ് തഹസില്‍ദാര്‍ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളും, നിയമനടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. അവശതയനുഭവിക്കുന്ന ഹൈന്ദവ സമൂഹങ്ങള്‍ക്ക് ഒന്നും ചെയ്യാതെ വരുമാനമുള്ള ക്ഷേത്രങ്ങളും, ക്ഷേത്ര മുതലുകളും പിടിച്ചെടുക്കുന്ന കേരള സര്‍ക്കാരിന്റെ നടപടി കേരളത്തിലെ ഹിന്ദുസമൂഹം വെച്ചുപൊറിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് ആയടത്തില്‍ സദാനന്ദന് അധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയം സേവക് സംഘ വിഭാഗ് കാര്യവാഹ് എന്‍ കെ ബാലകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു, അടിയേരി രവീന്ദ്രന്, രാജേഷ് പെരുമുണ്ടശ്ശേരി, സുരേഷ് പൂത്തറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: