മൊഹാലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇരട്ട ശതകത്തിലേക്ക് അടിച്ചുകയറിയ രോഹിത് ശര്‍മ ഒട്ടേറെ റെക്കോഡുകള്‍ക്ക് ഉടമയായി. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് ശര്‍മ.
115 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും പൊക്കി സെഞ്ചുറി കുറിച്ച രോഹിത് പിന്നീട് 36 പന്തിലാണ് ഇരട്ട സെഞ്ചുറി നേടിയത്. 36 പന്തില്‍ പതിനൊന്ന് സിക്സറും നാലു ഫോറും നേടി. മൊത്തം 153 പന്ത് നേരിട്ട രോഹിതിന്റെ സിങ്ങ്സില് 13 ഫോറും 12 കൂറ്റന്‍ സിക്സറും ഉണ്ടായിരുന്നു. 208 റണ്‍സ് കുറിച്ചാണ് നായകന് മടങ്ങിയത്.
രോഹിതിന്റെ മൂന്നാം ഇരട്ട സെഞ്ചുറിയാണിത്. 2013ല്‍ ബെംഗളൂരുവില്‍ ഓസ്ട്രേലിയക്കെതിരെയും (209) 2014 കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെയും (264) ഇരട്ട സെഞ്ചുറി നേടിയിട്ടുണ്ട്.മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമാണ് ശര്‍മ. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ വിരാട് കോഹ്ലി നേടിയ 154 റണ്‍സാണ് ശര്‍മ മറികടന്നത്.ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നലെ പിറന്നത്.
2007ല്‍ പാക്കിസ്ഥാനെതിരെ നേടിയ 321 റണ്‍സാണ് ഇന്ത്യ മറികടന്നത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും 213 റണ്‍സ് നേടി പുതിയ റെക്കോഡിട്ടു.സച്ചിനും ഗൗതം ഗംബീറും പാക്കിസ്ഥാനെതിരെ 2007 ല്‍ കുറിച്ച 173 റണ്‍സിന്റെ റെക്കോഡാണ് വഴിമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: