പെര്‍ത്ത്: ആഷസ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യ രണ്ട് സെറ്റിലും വിജയിച്ചു നില്ക്കുന്ന സ്മിത്തിന്റെ ഓസീസിന് മൂന്നാം ടെസ്റ്റിലും വിജയമാവര്‍ത്തിച്ചാല്‍ പരമ്പര സ്വന്തമാകും. അതേസമയം ജോ റൂട്ടിന്റെ ഇംഗ്ലഷ് പടയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ മൂന്നാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ഫോം നഷ്ടമായ ഇംഗ്ലണ്ടിന് വിജയം നേടുക എളുപ്പമല്ല.
പെര്‍ത്തിലെ ചരിത്രവും അവര്‍ക്ക് അനുകൂലമല്ല. ഇവിടെ നടന്ന 13 ആഷസ് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമെ അവര്‍ക്ക് ജയിക്കാനായൊള്ളൂ. 1978 ലാണ് ഇംഗ്ലണ്ട് ഈ മൈതാനത്ത് വിജയം നേടിയത്. ആഷസിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമെ 0-2 ന് പിന്നിട്ടുനിന്നശേഷം ഒരു ടീം പരമ്പരവിജയം നേടുന്നത്. 1936-37 സീസണില്‍ ് ഡോണ്‍ ബ്രാഡ്മാന് നയിച്ച ഓസീസ് ടീമാണ് 0-2ന് പിന്നിട്ടുനിന്ന ശേഷം പരമ്പര നേടിയത്.
ഓസ്ട്രേലിയ ഇന്ന് രാവിലെ മാത്രമെ അവസാന ഇലവനെ പ്രഖ്യാപിക്കൂ . പിച്ച് പരിശോധിച്ചശേഷം അഞ്ചാമതൊരു ബൗളര്‍ക്ക് സാധ്യതയുണ്ടെ് കണ്ടാല്‍ മികച്ചല്‍ മാര്‍ഷിന് ടീമില്‍ സ്ഥാനം നല്‍കും. മിക്കവാറും പീറ്റര്‍ ഹാന്‍ഡ്സ് കോമ്പിനെ ഒഴിവാക്കും.
അഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റ് കളിച്ച ടീമിനെ തന്നെ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനും നിലനിര്‍ത്തി. എന്നാല്‍ മൊയിന്‍ അലിയുടെയും ജോണി ബെയര്‍സ്റ്റോയുടെയും ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റുമുണ്ടാകാന് സാധ്യതയുണ്ട്.
ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് ഇന്ന് മത്സരിക്കാന്‍ ഇറങ്ങുന്നതോടെ 150 ടെസ്റ്റ് കളിക്കുന്ന ലോകത്തെ ്എട്ടാമത്തെ കളിക്കാരനെന്ന ബഹുമതി സ്വന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: