പേരൂര്‍ക്കട: തിരുവനന്തപുരം വാട്ടര്‍അതോറിറ്റിയില്‍ എംഡിക്കെതിരെ ജീവനക്കാരുടെ പടയൊരുക്കം. വാട്ടര്‍അതോറിറ്റിയിലെ രണ്ട് അംഗീകൃത സംഘടനകളിലൊന്നായ സിഐടിയുവാണ് എംഡിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. എംഡിയുടെ ഏകാധിപത്യത്തിനെതിരെ സമരം എന്നതാണ് അവരുടെ മുദ്രാവാക്യം.
സര്‍ക്കാര്‍ അനുകൂല സംഘടനതന്നെ എംഡിക്കെതിരെ രംഗത്തുവന്ന നിലയ്ക്ക് പ്രത്യക്ഷത്തില്‍ സമരം മന്ത്രി മാത്യു ടി. തോമസിന് എതിരെയാണെന്ന് വ്യക്തം. ചര്‍ച്ചയ്ക്ക് എംഡി നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, ഏകാധിപതിയെപ്പോലെ പെരുമാറുന്നു, വാട്ടര്‍അതോറിറ്റിക്ക് ലഭിക്കുന്ന പദ്ധതികള്‍ മുടക്കിക്കൊണ്ടിരിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. നാളെ രാവിലെ 10 മുതല്‍ ഒരുദിവസത്തെ ധര്‍ണയാണ് ജീവനക്കാര്‍ നടത്തുന്നത്. വാട്ടര്‍അതോറിറ്റിയില്‍ മേല്‍ക്കൈയുള്ള സംഘടനയാണ് സിഐടിയു. 48 ശതമാനത്തോളം ജീവനക്കാരുടെ വോട്ട് നേടിയ സംഘടനയാണിത്. വേണമെങ്കില്‍ ഇവര്‍ക്കു സര്‍ക്കാര്‍തലത്തില്‍ സ്വാധീനം ചെലുത്തി എംഡിയെ സ്ഥലം മാറ്റാം.
എന്നാല്‍ അതിനുപകരം എംഡിയുടെ ഏകാധിപത്യത്തിനെതിരെ എന്ന പേരില്‍ ഇവര്‍ സമരം ചെയ്യുന്നത് മന്ത്രിക്കുനേരെയുള്ള വെല്ലുവിളിയാണ്. ധര്‍ണയുമായി ബന്ധപ്പെട്ട് നോട്ടീസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. സിഐടിയു സമരത്തില്‍ രണ്ടാമത്തെ സംഘടനയായ എഐടിയുസിയും അണിചേര്േന്നക്കും. നിലവില്‍ വാട്ടര്‍അതോറിറ്റി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ അവസ്ഥ വാട്ടര്അതോറിറ്റിക്കും വന്നുചേരുമെന്ന ഭയമാണ് സംഘടനയ്ക്കുള്ളതെന്ന് സമരാഹ്വാന നോട്ടീസില്‍നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: