പന്തീരാങ്കാവ്: ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജുകളിലെ പതിനഞ്ചോളം സര്‍വേ നമ്പറുകളില്‍പെടുന്ന ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭൂമി വ്യവസായ സോണായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം.
നൂഞ്ഞി ഉള്‍പ്പെടെ ഉറവറ്റാത്ത ജലസ്രോതസ്സുകളും ഇപ്പോഴും നെല്‍കൃഷി നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശവുമാണിത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്ന വയലുകളും മുന്നൂറോളം കാവുകളും രണ്ടു മഹാക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങ ളും സ്കൂളുകളും അംഗനവാടിയും ഉള്‍പ്പെടുന്ന പ്രദേശത്തെയാണ് മാസ്റ്റര്‍ പ്ലാന്‍ ഫോര്‍ കോഴിക്കോട് അര്‍ബന്‍ ബാങ്ക് 2035 ന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡസ്ട്രിയല്‍ സോണായി ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. വീട് നിര്‍മ്മാണത്തിന് പ്ലാന്‍ പാസ്സാക്കാനോ പൂര്‍ത്തിയാക്കിയ വീടിന്റെ സര്‍ട്ടിഫിക്കറ്റിനുമായി പഞ്ചായത്ത് ഓഫീസിലെത്തുമ്പോഴാണ് പ്രദേശവാസികള്‍ വിവരം അറിയുന്നത്.
പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിച്ച് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനം മാറ്റണമെന്ന് ബിജെപി യോഗം ആവശ്യപ്പെട്ടു. വ്യവസായ സ്ഥാപനങ്ങള്‍ക്കിടയില്‍ ജീവിതം ഗതിമുട്ടുന്ന ജനങ്ങള്‍ക്ക് കൂട്ടത്തോടെ കുടിയൊഴിഞ്ഞുപോകേണ്ട ഗതികേടിലാണ്. ഒളവണ്ണയുടെ മരണ വാറന്റാവുന്ന സ്ഥിതിയിലേക്കാണ് മാസ്റ്റര്‍പ്ലാന്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
ജനവാസ മേഖലയെ വ്യവസായ സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒളവണ്ണ പഞ്ചായത്തിലെ 112, 113 വാര്‍ഡുകളിലെ പ്രവര്‍ത്തകസമിതിയോഗം പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടി.പി. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ടി വി. ഉണ്ണികൃഷ്ണന്, ഏരിയ പ്രസിഡന്റ് പവിത്രന് പനിക്കല്‍, ജന. സെക്രട്ടറി ടി. ഗണേശന്, രാംദാസ് എന്നിവര്‍ സംസാരിച്ചു. 17ന് രാവിലെ 10ന് പ്രദേശവാസികളുടെ വിപുലമായ കണ്വെന്ഷന് കോഴിക്കോടന്കുന്നില് ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: