കോട്ടയം: വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടയം വഴിയുള്ള റെയില്‍വേ ട്രാക്കിന്റെ നവീകരണം തുടങ്ങി. പാളങ്ങള്‍ അത്യന്തം അപകടാവസ്ഥയിലായതിനാല്‍ നവീകരണത്തിന് സമയമെടുക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ട്രാക്ക് നവീരണത്തെ തുടര്‍ന്ന് എട്ട് പാസഞ്ചറുകള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിയിരിക്കുകയാണ്. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടത്താതെയിരുന്നതാണ് പാളങ്ങളുടെ അവസ്ഥ മോശമാകാന്‍ കാരണം.
കേടായ സ്ലീപ്പര്‍ മാറ്റുക, തേഞ്ഞ് തീര്‍ന്ന പാളത്തിന് പകരം പുതിയവ സ്ഥാപിക്കുക, പാളങ്ങള്‍ ഉറപ്പിച്ചത് ബലപ്പെടുത്തുക, വശങ്ങളിലെ ബലക്ഷയമുള്ള ഭിത്തികള്‍ മാറ്റുക തുടങ്ങിയവയാണ് ട്രാക്ക് അറ്റകുറ്റപ്പണിയുടെ ഭാഗമായി നടക്കുന്നത്. സംസ്ഥാനത്തെ പാളങ്ങളുടെ അവസ്ഥ അത്യന്തം ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലഹരണപ്പെട്ട പാളങ്ങള്‍ മാറ്റാന്‍ റെയില്‍വേ സത്വര നടപടി സ്വീകരിച്ചത്. പണിയുടെ പുരോഗതി വിലയിരുത്തിയതിന് ശേഷം രണ്ട് മാസമെന്നത് നീട്ടും. സാധാരണ 20 വര്‍ഷം കഴിയുമ്പോള്‍ പാളങ്ങള്‍ മാറ്റേണ്ടതാണ്. തേഞ്ഞ് തീരുന്ന മുറയ്ക്ക് ട്രാക്ക് മാറ്റുകയും വേണം. ഇതോടപ്പം ഇലക്ട്രിക്കല്‍, സിഗ്നല്‍ സംവിധാനങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്തണം. എന്നാല്‍ കേരളത്തില്‍ പാളങ്ങള്‍ കാലഹരണപ്പെട്ട അവസ്ഥയായിരുന്നു. ശേഷിയിലും 40 ശതാമാനത്തില്‍ അധികം ട്രെയിനുകളയായിരുന്നു ഒരോ ദിവസവും ഓടിക്കൊണ്ടിരുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യതയുള്ളതിനാലാണ് പാളങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടിയായത്.
നവീകരണം പൂര്്ത്തിയാകുന്നതോടെ ട്രെയിനുകള്‍ക്ക് അല്്പം കൂടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഇത് യാത്രക്കാര്‍ക്ക് ചെറിയ ആശ്വാസമാകും. എന്നാല്‍ ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമെ ട്രെയിനുകളുടെ സമയം തെറ്റിയുള്ള ഓട്ടത്തിന് പരിഹാരമാവുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: