വടകര: രണ്ട് വളളങ്ങളിലെ തൊഴിലാളികള്‍ തമ്മില്‍ കടലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്.ബുധനാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.കുരിയാടിയിലെ വൈക്കത്തപ്പന്,മടപ്പളളിയിലെ ഓംശാന്തി എന്നീ വളളങ്ങളിലെ തൊഴിലാളികള്‍ തമ്മില്‍ വല വീശുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൈയ്യേറ്റത്തിലും,സംഘര്‍ഷത്തിലും കലാശിച്ചത്.
മടപ്പളളിയിലെ പളളിവളപ്പില്‍ സുകുമാരന്‍ , പ്രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്ത് നോട്ടിക്കല്‍ മൈല്‍ ദൂരം കണ്ണൂര്‍ പുറങ്കടലില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത് .
സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാഴാഴ്ച ചോമ്പാല തുറമുഖത്ത് ഹര്‍ത്താല്‍ ആചരിച്ചു. മടപ്പളളിയിലെ തൊഴിലാളികളുടെ ആഹ്വാനപ്രകാരമാണ് ഹര്‍ത്താല്‍. തുറമുഖത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ചോമ്പാല എസ്.ഐ. ജിതേഷ് .പി .കെ യുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍,വഞ്ചി ഉടമ ,മത്സ്യ വില്‍പ്പന ,ദല്ലാള്‍ എന്നിവരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.
കടലില്‍ വെച്ച് വളളങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സമാധാന യോഗം തീരുമാനിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: