പെര്‍ത്ത്: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഒത്തുകളിയെന്ന് ആരോപണം. പെര്‍ത്തില്‍ നടന്നുവരുന്ന മൂന്നാം ടെസ്റ്റില്‍ ഒത്തുകളി നടന്നതായി ബ്രീട്ടീഷ് പത്രം ദ സണ്‍ ആരോപിച്ചു.
വന്‍ തുക നല്കിയാല് പെര്‍ത്തിലെ മത്സരം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്ന് വാതുവെപ്പുകാര്‍ പറയുന്ന ദൃശ്യങ്ങളാണ് സണ്‍ പത്രം പുറത്തുവിട്ടത്. ‘സൈലന്‍ഡ് മാനെന്ന്’ അറിയപ്പെടുന്ന ഓസ്ട്രേലിയന്‍ വാതുവെപ്പുകാരനെ അറിയാമെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. വാതുവെപ്പുകാരിലൊരാള് ഇന്ത്യന്‍ വംശജനാണ്്.
വാതുവെപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാജയമൊഴിവാക്കാന്‍ ഇംഗ്ലണ്ട് പൊരുതുന്ന പെര്‍ത്ത് ടെസ്റ്റില്‍ വാതുവെപ്പിന് സാധ്യതയില്ലെന്ന് വിശ്വാസമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
ആദ്യ വിലയിരുത്തലില്‍ വാതുവെപ്പിന് തെളിവില്ല. കളിക്കാരാരും വാതുവെപ്പുകാരുമായി ബന്ധപ്പെട്ടതിന് തെളിവില്ലന്ന് ഐസിസി വെളിപ്പെടുത്തി.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ജെയിംസ് സതര്‍ലാന്‍ഡും വാതുവെപ്പ് ആരോപണങ്ങള്‍ നിഷേധിച്ചു. കളിക്കാരാരും വാതുവെപ്പിലുള്‍പ്പെട്ടതായി തെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: