ലണ്ടന്‍: തുടര്‍ച്ചയായ പതിനഞ്ചു വിജയങ്ങള്‍ നേടി മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ പുത്തന്‍ റെക്കോഡ് സ്ഥാപിച്ചു. കിരീടത്തിലേക്ക് കുതിക്കുന്ന അവര്‍ സ്വാന്‍സീ സിറ്റിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മുക്കിയാണ് റെക്കോഡിട്ടത്. 2002 ല്‍ ആഴ്സണല്‍ കുറിച്ച തുടര്‍ച്ചയായ പതിനാലു വിജയങ്ങളുടെ റെക്കോഡാണ് വഴി മാറിയത്.
രണ്ട് ഗോള്‍ നേടി ഡേവിഡ് സില്‍വയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനായാസ വിജയമൊരുക്കിയത്്. കെവിന് ഡി ബ്രൂണ്‍, സെര്‍ഗി അഗൂറോ എന്നിവര്‍ ഓരോ ഗോള്‍ നേടി. ഈ വിജയത്തോടെ 49 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്്. ബോണ്‍മൗത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച യുണൈറ്റഡിന് 38 പോയിന്റുണ്ട്. റൊമേലു ലുക്കാക്കയാണ് വിജയഗോളടിച്ചത്.
ലിവര്‍പൂളും ആഴ്സണലും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമിനിലയില്‍ പിരിഞ്ഞു. ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രൈട്ടനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ ടോട്ടനം പോയിന്റ് നിലയിയില്‍ നാലാം സ്ഥാനത്തേയ്ക്ക്് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: