ന്യൂദല്‍ഹി: സേവനങ്ങള്‍ ഇആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. 2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പര്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണണമെന്ന ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട ഭരണഘടനാ ബെഞ്ച് വിധി പറയാനിന്നത്തേയ്ക്ക് നീട്ടുകയായിരുന്നു. അതേസമയം ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നതില്‍ ജനുവരി 10മുതല്‍ കോടതി വാദം കേള്‍ക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഭരണഘടനാ ബഞ്ചിന് ഹര്‍ജികള്‍ വിട്ടത്.
ഡിസംബര്‍ 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാണമെന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
2002ലെ മണി ലണ്ടറിംഗ് ആക്ടില്‍ മാറ്റം വരുത്തിയ ഭേദഗതിയിലൂടെയാണ് സമയപരിധി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസിനു പുറമേ, ജഡ്ജിമാരായ എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: