കൊല്ലം: നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. പ്രമുഖ സ്ഥാപനങ്ങളും ബേക്കറികളുമാണ് കാര്‍ഡുകള്‍ സ്വീകരിക്കാത്തത്. മെഷീന് തകരാറിലാണെന്നാണ് ഉപഭോക്താക്കളോട് പറയുന്നത്.
എന്നാല്‍ ബാങ്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന്റെ പേരിലാണ് വ്യാപാരികള്‍ കാര്‍ഡ് ഇടപാടുകളെ നിരുത്സാഹപ്പെടുത്തുന്നതെന്നും ആക്ഷേപമുണ്ട്. നേരത്തെ 1 മുതല്‍ 1.7 വരെ ഈടാക്കിയിരുന്ന ബാങ്ക് ചാര്‍ജ് ജനുവരി ഒന്നുമുതല്‍ .75 മുതല്‍ .90 വരെയായി കുറച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെയും ഡിജിറ്റല്‍ പണമിടപാടുകളെയും മോശമായി ചിത്രീകരിക്കാനും ചില വ്യാപാരികള്‍ ശ്രമിക്കുന്നു.
കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ വലിയതുക സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നഷ്ടമാകുമെന്നും ബാങ്കുകളെ സഹായിക്കാനാണെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി നല്കുന്നവരോട് മെഷീന് പ്രവര്‍ത്തിക്കുന്നില്ല, ഇന്റര്‍നെറ്റ് തകരാര്‍ തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറയും.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ സംസ്ഥാനത്ത് തുരങ്കം വയ്ക്കുന്നതിന്റെ ഭാഗമാണ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വിഭാഗം വ്യാപാരികള്‍ സ്വീകരിക്കാത്തതിനു പിന്നിലെന്നും ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: