മുഹമ്മ: ക്ഷീരമേഖലയെ സജീവമാക്കാന്‍ സാധിച്ചതിലൂടെ ജില്ലയിലെ പാല് ഉല്പാദനത്തില് ഏഴര ശതമാനം വര്‍ദ്ധനവുണ്ടായതായി മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
ക്ഷീരവികസന വകുപ്പ് മുഹമ്മയില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം 4.75 ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ദിനംപ്രതി 5.50 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ആവശ്യമുള്ളത്. ഈ കുറവ് പരിഹരിക്കുന്നതിന് നിലവില്‍ ഉള്ള പദ്ധതിക്കു പുറമേ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലും കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, ഭരണിക്കാവ് ബ്ലോക്കുകളില്‍ 1.76 കോടി രൂപയുടെ ഡയറി സോണ്‍ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
അടുത്ത ഒരു വര്‍ഷത്തിനകം പാല് ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ ജില്ലയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായി. ക്ഷീര സംഗമം ഉദ്ഘാടനവും ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഭാഗ്യലക്ഷ്മിയെ ആദരിക്കലും കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: