തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള മന്ത്രി സുനില്‍കുമാറിന്റേയും ഉദ്യോഗസ്ഥരുടേയും ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്. കലോത്സവത്തിന്റെ സംഘാടകസമിതി യോഗങ്ങളില്‍ ബിജെപി പ്രതിനിധികളെ മനപ്പൂര്‍വം ഒഴിവാക്കുകയാണ്. സംഘാടകസമിതി യോഗങ്ങളില്‍ ബിജെപി ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെക്കുറിച്ച് നേരത്തെ പരാതിപ്പെട്ടിട്ടും സ്ഥിതിക്ക് മാറ്റമില്ല. ഇന്നലെ നടന്ന യോഗത്തിലും കൗണ്‍സിലര്‍മാരെ അപമാനിക്കുകയായിരുന്നു.
അതേസമയം ജനപ്രതിനിധികളല്ലാത്ത മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ വേദിയില്‍ കയറ്റിയിരുത്തുകയും ചെയ്തു. ഇത് രാഷ്ട്രീയ താത്പര്യത്തോടെയുള്ള നീക്കമാണ്. ബിജെപി കൗണ്‍സിലര്‍മാരെ കഴിഞ്ഞദിവസം യോഗത്തില്‍ നിന്ന് അപമാനിച്ച് ഇറക്കിവിടുന്ന സമീപനമാണ് മന്ത്രിയും ഡിഡി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും സ്വീകരിച്ചത്.
തൃശൂരില്‍ നടക്കുന്ന കലോത്സവം ഏറ്റവും ഭംഗിയായി നടത്തണമെന്ന താത്പര്യമാണ് ബിജെപിക്കുള്ളത്. അതിന് രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനാണ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ശ്രമിക്കേണ്ടത്. രാഷ്ട്രീയക്കളിക്കാണ് നീക്കമെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധവമായി രംഗത്തുവരുമെന്ന് നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: