ചെറുതോണി: ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നിരവധി കേന്ദ്രങ്ങളിലെ മാലിന്യം നീക്കംചെയ്യല്‍ പ്രഹസനമായി. ഇന്നലെ ജന്മഭൂമിയില് വന്ന വാര്‍ത്തയെ തുടര്‍ന്ന് മാലിന്യം നീക്കാന്‍ കരാറുകാരനെത്തിയെങ്കിലും ഇവ ഭാഗീകമായി നീക്കി മുങ്ങുകയായിരുന്നു.
വിവരം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് അധികൃതര്‍ മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ കരാറുകാരന് കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇടുക്കി ടൗണ്‍ഷിപ്പിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് വാര്‍ത്തയായിരുന്നു. തടിയമ്പാട്, ചെറുതോണി, കരിമ്പന്‍, പൈനാവ്, വാഴത്തോപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ദിവസേന മാലിന്യം നീക്കം ചെയ്യേണ്ടത്.
എന്നാല്‍ വെയിസ്റ്റ് ബിന്നുകളിലെ മാലിന്യം പൂര്‍ണ്ണമായി നീക്കം ചെയ്യാത്തതും വീണ്ടും പാഴ്വസ്തുക്കള് അടിഞ്ഞുകൂടുന്നതും വ്യാപകമായ പരിസ്ഥിതി മലിനീകരണത്തിനും, ദുര്‍ഗന്ധത്തിനും ഇടയാക്കുന്നു. അന്യസ്ഥലങ്ങളില്‍ നിന്ന് മാലിന്യം വഹിച്ച വാഹനം പഞ്ചായത്ത് അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ശരിയായ രീതിയില്‍ സംസ്കരിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: