തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട് കടലില്‍ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഹൈക്കോടതിയെ സമീപിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് സഭ നിയ നടപടിക്കൊരുങ്ങുന്നത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാണ് തീരുമാനം.സഭാ വികാരി ജനറല്‍ ഫാ. യുജിന്‍ പേരെര അറിയിച്ചു.
എത്രപേരെ കാണാനില്ലെന്ന് കൃത്യമായ കണക്ക് നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് മാത്രം 242 മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്. 177 പേരെന്ന് പോലീസ് പറയുമ്പോള്‍ 84 പേരെന്നാണ് റവന്യൂവകുപ്പിന്റെ കണക്ക്. മരിച്ചവരുടെ എണ്ണത്തിലും സര്‍ക്കാരിന് വ്യക്തത ഇല്ല. 67 എന്ന് പൊലീസും 64 എന്ന് റവന്യുവകുപ്പും പറയുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുള്ളവയില്‍ ഇനിയും 42 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ഡിഎന്‍എ പരിശോധനവഴി തിരിച്ചറിഞ്ഞത് ഒന്‍പത് മൃതദേഹങ്ങള്‍ മാത്രമാണ്.
നാവിക, വ്യോമ സേനകളുടെ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്മെന്റും തെരച്ചിലില്‍ ഉണ്ട്. വ്യോമസേനയുടെ എഎം 32 വിമാനം കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള തീരപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് വിഴിഞ്ഞത്തേതെന്ന് കരുതുന്ന തകര്‍ന്ന രണ്ട് ബോട്ടുകള്‍ കണ്ടെത്തി. കൊച്ചിയില്‍നിന്നുള്ള ഏഴു ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. 66 പേര് ഈ ബോട്ടുകളിലുണ്ടായിരുന്നുവെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: