കറുകച്ചാല്‍: ശാന്തിപുരത്ത് സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും വര്‍ദ്ധിക്കുന്നതായി പരാതി. പാകമായ കാര്‍ഷിക വിളകളുടെ മോഷണവും പതിവായി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഉണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
റോഡരികില്‍ വിളഞ്ഞു പാകമായി നില്ക്കുന്ന ഏത്തക്കുല, തേങ്ങ, കപ്പ തുടങ്ങിയ കാര്‍ഷിക വിളകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം മാമുണ്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കാവുങ്കല്‍ പടിയിലുള്ള കാണിക്ക മണ്ഡപത്തില്‍ നിന്നും പണം മോഷ്ടിക്കാനുള്ള ശ്രമം നടന്നു.
ബുധനാഴ്ച ശാന്തിപുരം കറ്റുവെട്ടിയില്‍ ഷാജിയുടെ പതിനായിരം രൂപക്ക് വാങ്ങിയ നായയെ തട്ടിക്കൊണ്ടുപോയി. നേരത്തെ ഇയാളുടെ ഒരു നായയെ വിഷം കൊടുത്തു കൊന്നിരുന്നു. കഴിഞ്ഞ 30ന് വെളുപ്പിന് ഷാജിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ വാളുപയോഗിച്ച് തല്ലിത്തകര്‍ത്തു.
ഇതിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം എല്ലാ ദിവസവും പ്രദേശത്ത് പോലീസ് എത്തുന്നുണ്ടെങ്കിലും അക്രമത്തിന് കുറവില്ലെന്ന് നാട്ടുകാര്‍ പാറയുന്നു.
മാമുണ്ട ഭാഗത്ത് രാത്രിയില്‍ കരിങ്കല്‍ കയ്യാല ഇളക്കിക്കളഞ്ഞു. കണ്ണംകുളം പള്ളിക്കു സമീപം വീടിന്റെ മതില് ക്കെട്ടു തകര്‍ത്തു. തൃക്കോയിക്കല്‍ ഭാഗത്ത് അനധികൃത മദ്യ വില്പനയും മദ്യപന്മാരുടെ ശല്യവും വര്‍ദ്ധിച്ചു.
രാത്രികാലങ്ങളില്‍ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത ബിവറേജസില്‍ നിന്നും വാങ്ങുന്ന മദ്യം ചില്ലറ വില്പന നടത്തുന്നതും പതിവായി.
തൃക്കോയിക്കല്‍ ഇരുമ്പുകുഴി ഭാഗത്ത് കഞ്ചാവു വില്പനയും നടക്കുന്നുണ്ട്.
ശാന്തിപുരം, എഴിങ്കാല, ഇരുമ്പുകുഴി, തൃക്കോയിക്കല്‍, മുതലപ്ര എന്നിവിടങ്ങളിലെ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: