ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ സീസണ് മുതല്‍ ഇരട്ടി ശമ്പളം ലഭിച്ചേക്കും. സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കി വരുകയാണ്.
സീനിയര്‍, ജൂനിയര്‍ താരങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായുള്ള രൂപരേഖ ഇടക്കാല ഭരണസമിതി തയ്യാറാക്കിവരികയാണ്. രൂപരേഖ അംഗികരിക്കുന്നതിനായി ബിസിസി്െഎയുടെ പൊതുയോഗത്തില്‍ വയ്ക്കുമെന്ന് ഇടക്കാല ഭരണസമിതിയോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. കളിക്കാരുടെശമ്പളം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ വരുമാനത്തിന്റെ 26 ശതമാനമാണ് ബിസിസിഐ കളിക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ഇതില്‍ 13 ശതമാനം രാജ്യാന്തര താരങ്ങള്‍ക്കും 10.6 ശതമാനം പ്രദേശിക ക്രിക്കറ്റ് കളിക്കാര്‍ക്കും ശേഷിക്കുന്നത് വനിതാ താരങ്ങള്‍ക്കും ജൂനിയര്‍ താരങ്ങള്‍ക്കുമായി നല്‍കും.പുതിയ രൂപരേഖയില്‍ കളിക്കാരുടെ ശമ്പളം നൂറ്് ശതമാനം വര്‍ധിക്കുമെന്നാണ് സൂചന. ഈ വര്‍ഷം 47 മത്സരങ്ങളില്‍ 5.51 കോടി ലഭിച്ച കോഹ്ലിക്ക് അടുത്ത സീസണില്‍ പത്ത് കോടി ലഭിക്കും.രഞ്ജിട്രോഫി കളിക്കാര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 12 മുതല്‍ 15 ലക്ഷം വരെ നല്‍കുന്നത്. ഇത് മുപ്പത് ലക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: