കൊട്ടാരക്കര: എഐവൈഎഫിന്റെ എക്സൈസ് ഓഫീസ് മാര്‍ച്ചിനെതിരെ പി.ഐഷാപോറ്റി എംഎല്‍എ. ലഹരി മാഫിയക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തിയാല്‍ അതിനെ നേരിടുമെന്നും ഉദ്യോഗസ്ഥരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ഐഷാപോറ്റി എംഎല്‍എ പറഞ്ഞു. കൊട്ടാരക്കര ഗവ: പിഡബ്ല്യൂഡി റസ്റ്റ്ഹൗസില്‍ ചേര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എക്സൈസ് സിഐ വി.റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച നടത്തിയ റെയ്ഡില്‍ ചെന്തറ ജങ്ഷനില്‍ കൂടി നിന്ന ചിലരെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരാളെ സിഐ മര്‍ദിച്ചെന്നാരോപിച്ച് കഴിഞ്ഞദിവസം എഐ വൈഎഫ് പ്രവര്‍ത്തകര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ചെന്തറ ഭാഗത്ത് നടത്തിയ റെയ്ഡുമായി ബന്ധപെട്ടുണ്ടായ സംഭവങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സ്കൂള്‍, കോളേജ് ഗ്രൗണ്ടുകളിലും കളിസ്ഥലങ്ങളിലും കോളനികളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും റെയില്‍വേ സ്റ്റേഷന് പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കും. ചെന്തറമുക്കില് എക്സൈസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: