പത്തനാപുരം: പേരുകേട്ട പത്തനാപുരം ചന്ത ഇനി ഓര്‍മകളില്‍ മാത്രം. ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മാണവുമായി ബന്ധപ്പെട്ട് നഗഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ചന്തക്കുള്ളിലെ ചെറുകിട കച്ചവടക്കാര്‍ ഒഴിഞ്ഞുതുടങ്ങി. നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം കച്ചവടക്കാര്‍ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു.
വര്‍ഷങ്ങളായി വ്യാപാരം നടത്തി വന്ന ചെറുകിട കച്ചവടക്കാര്ക്കൂടി ഒഴിയുന്നതോടെ പത്തനാപുരം ചന്ത ഇനി ഓര്‍മകളില്‍ മാത്രമാകും. മിക്ക വ്യാപാരികളും ഒഴിഞ്ഞു പോകുന്നതിലുള്ള വിഷമം പങ്കുവച്ചു.
ചന്തക്കുള്ളില്‍ ഷെഡ് കെട്ടി പച്ചക്കറി, നാരങ്ങ, പഴം, നാളികേരം, മുട്ട, ഉണക്കമീന്‍, മണ്‍പാത്രങ്ങള്‍ തുടങ്ങിയവ കച്ചവടം നടത്തിവരുന്ന ചെറുകിട വ്യാപാരികളാണ് ഒഴിഞ്ഞു പോകുന്നവരില്‍ ഏറെയും. മീന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷെഡ്കെട്ടി താല്കാലിക സംവിധാനം ഒരുക്കി നല്കി വരികയാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയം നോക്കിയാണ് സ്ഥലം നല്‍കുന്നതെന്ന ആക്ഷേപവുമുണ്ട്. 9500 രൂപ പഞ്ചായത്തില്‍ കെട്ടി വച്ചാല്‍ മാത്രമേ സ്ഥലം നല്‍കൂ. പണം അടച്ചിട്ടും സ്ഥലം കിട്ടാത്തവരും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്നവരെ ഒഴിവാക്കി പുതിയതായി വന്നവര്‍ രണ്ടും, മൂന്നും കടകള്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയെന്ന പരാതിയുമുണ്ട്. പ്രതിഷേധിക്കുന്നവര്‍ക്ക് കട നല്കുകയുമില്ല. നാല്പതും അന്‍പതും വര്‍ഷങ്ങളായി കച്ചവടം നടത്തി വരുന്നവരാണ് ഇതോടെ പെരുവഴിയിലായത്.
തങ്ങളെ ദ്രോഹിക്കുന്ന നടപടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് ചെറുകിട കച്ചവടക്കാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: