തിരുവന്തപുരം: സ്ത്രീകളെ അപമാനിക്കുന്ന പിണറായിമന്ത്രിസഭയിലെ എം.എം. മണിയും മേഴ്സിക്കുട്ടിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ നിര്‍വാഹകസമിതിഅംഗം വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ദുരന്തത്തില്‍ ഇരയായവരെ അപഹസിക്കുകയാണ് ഫിഷറീസ്മന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്കാരശൂന്യരായ മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. എന്തും പറയാമെന്ന തരത്തില്‍ പിണറായിവിജയന് മന്ത്രിമാരെ കയറൂരി വിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ പ്രസ്താവന നടത്തിയ മന്ത്രി മെഴിസിക്കുട്ടിക്ക് നേരെ കേരളത്തിലെ അമ്മമാര്‍ ചൂലെടുക്കാത്തത് സംസ്കാരം അനുവദിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാഅധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, മഹിളാമോര്‍ച്ച സംസ്ഥാനഅധ്യക്ഷ രേണുസുരേഷ്, നേതാക്കളായ ഹേമലത, അനുഅയ്യപ്പന്, സുധര്‍മ, എം.പി. അഞ്ജന, ശ്രീകുമാരി, വിജയകുമാരി, നഗരസഭാ നികുതികാര്യ ചെയ്ര്പേഴ്സണ് സിമിജ്യോതിഷ്, കൗണ്‍സിര്‍മാരായ ആര്.സി. ബീന, മിനി, ചിഞ്ചു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: