തൊടുപുഴ: വിദ്യാര്‍ത്ഥികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും കഞ്ചാവ്
എത്തിച്ച് നല്കുന്ന മൊത്തകച്ചവടക്കാരന് എക്സൈസ് പിടിയിലായി. ഇടവെട്ടി മാര്‍ത്തോമ നെല്ലിക്കല്‍ മാര്ട്ടിന് എന്‍.എസ്.(ഒടിയന്-36) ഇന്നലെ വൈകിട്ട് നഗരത്തില്‍ നിന്ന് അറസ്റ്റിലാകുന്നത്. പ്രതിയുടെ പക്കല്‍ നിന്ന് 109 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എറെ നാളായി തൊടുപുഴ പോലീസും, എക്സൈസും പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇടുക്കി പ്രസ് ക്ലബ്ബിന് സമീപം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ റ്റി.ആര്. സെല്വരാജന് പറഞ്ഞു. ഇയാള്‍ കഞ്ചാവ് ഒളുപ്പിച്ച മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തിട്ടുണ്ട്.
മുമ്പ് സമാന കേസുകളില്‍ പിടിയിലായ പ്രതി എക്സൈസിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതി പിടിയിലായതോടെ നഗരത്തിലെ കഞ്ചാവ് വില്‍പ്പന നിലയ്ക്കുമെന്ന പ്രതീക്ഷയിലാണ് പോലീസും എക്സൈസും. രാത്രി
വൈകി വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: