മുട്ടം: മുട്ടത്ത് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളുടെ മറവില്‍ പോലീസ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രി എത്തി ഭീഷണിപ്പെടുത്തുന്നു. ഒന്പ
ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് 3 ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ മാത്രമാണ് കേസെടുത്തത്.
മുട്ടത്തെ സംഘര്‍ഷങ്ങളുടെ കാരണക്കാര്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ ക്രിമിനലുകളാണെന്ന് പോലീസിന് വ്യക്തമായറിയാം. ഇവരുടെ ആക്രമണത്തിനെതിരെ രാഷ്ട്രീയ ഭേദം മറന്ന് ജനങ്ങള്‍ അണിനിരന്നതാണ്. വ്യാപാരി വ്യവസായി മുട്ടം യൂണിറ്റും അക്രമങ്ങള്‍ക്കെതിരെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്ത് വന്നതാണ്. ഡിവൈഎഫ്ഐ നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടക്കുവാനുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടത്തുന്നത്. കേസില്‍ പെടുത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രിയില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് മുട്ടം പോലീസ്.
പോലീസിന്റെ മുഖം രക്ഷിക്കുവാന്‍ വേണ്ടി കേസില്‍ പ്രതി ചേര്‍ത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് അന്വേഷിച്ച് എത്ത
ുന്നില്ല. യുവമോര്‍ച്ച പ്രവര്‍ത്തകനായ രഞ്ജിത്തിനെ മാരകമായി കുത്തി പരിക്കേല്പിച്ച ഡിവൈഎഫ്ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുവാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനു മുമ്പ് നടന്ന അക്രമങ്ങളിലും ശക്തമായ നടപടി പോലീസ് സ്വീകരിക്കാത്തതാണ് വീണ്ടും അക്രമം ഉണ്ടാകാന്‍ കാരണം.
ഭരണത്തിന്റെ തണലില്‍ ഡിവൈഎഫ്ഐ ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന മുട്ടം പോലീസിന് ഇപ്പോള്‍ നടന്ന സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുവാന് സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: