അടിമാലി: ബസ് യാത്രക്കിടെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം കവര്‍ന്ന തമിഴ് സ്ത്രീകളെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. പഴനി ജില്ലയില്‍ നെയ്ക്കാരപ്പെട്ടിക്കര ഡോര്‍ നമ്പര്‍ 340 ല്‍ ശരവണന്റെ ഭാര്യ പാണ്ഡിയമ്മ(40), അറുമുഖത്തിന്റെ ഭാര്യ മുത്ത്(32) എന്നിവരെയാണ് ഇന്നലെ ആനച്ചാലില്‍ വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11ന് മുതുവാന്‍ കുടിയില്‍ നിന്ന് ആനച്ചാലിന് പോവുകയായിരുന്ന സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. മുതുവാന്‍കുടി സ്വദേശിനിയുടെ പേഴ്സ് ടിക്കറ്റ് കാശ് കൊടുത്തതിന് ശേഷം തിരികെ ബാഗില്‍ വച്ച ശേഷമാണ് പിന്നില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ മോഷ്ടിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഇവര്‍ സ്റ്റേഷനില്‍ പരാതി കൊടുക്കുന്നത്. ഉടന്‍ തന്നെ നടത്തിയ അന്വേഷണത്തിലാണ് സംശയകരമായി കണ്ട ഇവരെ പിടികൂടിയത്.
പരാതിക്കാരി ഇവരെ തിരിച്ചറിഞ്ഞു. വെള്ളത്തൂവലില്‍ നിന്ന് മറ്റൊരു സ്ത്രീയുടെ 5000 രൂപയും കമ്മലും നഷ്ടപ്പെട്ടതായി പരാതി കിട്ടിയതായി അഡീഷനല്‍ എസ്ഐ കെ.കെ. ചാക്കോച്ചന് പറഞ്ഞു. സിപിഒമാരായ സിന്ധുമോള്‍, മുഹമ്മദ് ഷാന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: