കോട്ടയം: അക്ഷരനഗരിയെചുവര്ചിത്രനഗരിയാക്കാന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി എങ്ങുമെത്തിയില്ല.അധികൃതരുടെ പിടിപ്പുകേടും ദീര്‍ഘവീക്ഷണവും ഇല്ലാത്തത് മൂലം നഗരത്തെ മനോഹരമാക്കാന്‍ വരച്ച ചിത്രങ്ങള്‍ കാണാമറയത്തായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നഗരം മനോഹരമാക്കുന്നതിനായി മൂന്നു കോടി രൂപയുടെതയായിരുന്നു പദ്ധതി.എന്നാല്‍ ചെലവഴിച്ചത് രണ്ടുകേ#ാടി രൂപയായിരുന്നു. ലളിതകലാ അക്കാദമിക്കായിരുന്നു പദ്ധതിയുടെ ചുമതല.തിരുനക്കര മൈതാനം,കളക്ട്രേറ്റ് തിരുനക്കര ക്ഷേത്രം,പഴയ പ്രസ്സ് ക്ലബ്,മുന്‍സിപ്പാലിറ്റി,റെയില്‍വേ സ്റ്റേഷന് തുടങ്ങിയവയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
ഇന്ത്യയുടെ പല ഭാഗത്തുനിന്ന് എത്തിയ കലാകാരന്മാര് പ്രകൃതിദത്ത ചായങ്ങളും അല്ലാതെയും ദിവസങ്ങള്‍ ചെലവഴിച്ചാണ് ചിത്രങ്ങള്‍ വരച്ചത്.എന്നാല്‍ ജീവന് തുളുമ്പുന്ന ഈ ചുവര് ചിത്രങ്ങള്‍ ഇപ്പോള്‍ കാണാനില്ല.ചില സ്ഥലങ്ങളില്‍ വരച്ച ചിത്രങ്ങളുടെ അവശേഷിപ്പുകള്‍ മാത്രമുണ്ട്. ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കുന്ന ചുമതല നഗരസഭ ഏറ്റെടുക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ വാഗ്ദാനം ചെയ്തെങ്കിലും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല.മങ്ങിയും അടര്‍ന്നും മാഞ്ഞും പോയ കോടികളെക്കുറിച്ച് ഇപ്പോള്‍ അധികൃതര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
തിരുനക്കരക്കു ചുറ്റുമുള്ള കമാനങ്ങളിലെ ചുവര്‍ചിത്രങ്ങളില്‍ പോസ്റ്റര്‍ പതിച്ചു വികൃതമാക്കി.ചുവര് ചിത്രങ്ങള്‍ അക്ഷര നഗരിയുടെ മുഖഛായ മാറ്റുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.ചുവരുകളില്‍ വരച്ചു തീര്‍ത്ത കോടിക്കണക്കിന് രൂപക്ക് ആരു ഉത്തരവാദിയാണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: