സൗരാഷ്ട്ര: ബാറ്റുകൊണ്ട് വിസ്ഫോടനം തീര്‍ത്ത് രവീന്ദ്ര ജഡേജ. ഒരു ഓവറിലെ ആറ് പന്തും അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയാണ് രവീന്ദ്ര ജഡേജ കലിപ്പ് തീര്‍ത്തത്. ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്സെന്ന അപൂര്‍വ നേട്ടം ജഡേജ സ്വന്തമാക്കിയത്. യുവരാജ് സിങ്ങിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറിയ ജഡേജ, തകര്‍പ്പന്‍ സെഞ്ചുറിയും കുറിച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
69 പന്തില്‍ 154 റണ്‍സ് നേടിയ ജഡേജയുടെ കരുത്തില്‍ ജാംനഗര്‍ ടീം അടിച്ചുകൂട്ടിയത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ്. അംരേലി താരം നീലം വാംജയെറിഞ്ഞ 15-ാം ഓവറിലാണ് ജഡേജ ആറു പന്തും വേലിക്കെട്ടിനു മുകളിലൂടെ ഗാലറിയിലെത്തിച്ചത്. മത്സരത്തിലാകെ നേരിട്ട 69 പന്തില്‍ 10 പന്തുകള്‍ സിക്സറിലേക്ക് പറത്തിയപ്പോള്‍ 15 എണ്ണം ബൗണ്ടറിയിലേക്കും പായിച്ചു.
ജാംനഗര്‍ ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അംരേലിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ജാംനഗറിന് സ്വന്തമായത് 121 റണ്‍സിന്റെ കൂറ്റന്‍ വിജയം.
അടുത്ത കാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ വിഷമിക്കുന്ന ജഡേജയ്ക്ക് ഈ ഇന്നിങ്സ് ആത്മവിശ്വാസം പകരുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: