സനാന: യെമനില്‍ ഇറാന്റെ പിന്തുണയോടെ പോരാടുന്ന ഷിയ വിമതര്‍ക്കെതിരായ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിനു ലക്ഷ്യം പിഴച്ചെന്നു റിപ്പോര്‍ട്ട്.
യെമന്‍ തലസ്ഥാന നഗരത്തിനടുത്ത് ഷിയ കലാപകാരികളെ ലക്ഷ്യമിട്ട് വര്‍ഷിച്ച ബോംബുകളിലൊന്ന് വീണത് ഒരു വിവാഹ സംഘത്തിനു മേലായിരുന്നുന്നെന്നാണ് റിപ്പോര്‍ട്ട്. വധു അടക്കം 10 സ്ത്രീകള്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരിബ് പ്രവിശ്യയിലെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
വിവാഹവേദിയിലേക്ക് വധുവിനെ ആനയിക്കുന്ന ചടങ്ങിനിടയിലേക്കാണ് ബോംബ് വീണത്. 2015 മുതല്‍ അമേരിക്കയുടെ പിന്തുണയോടെ സൗദി സഖ്യസേന യെമനില്‍ വ്യോമക്രണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: