സിഡ്നി: മിസൈല്‍ നിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ ആസ്ട്രേലിയയില്‍ വില്ക്കാന് ശ്രമിച്ച ഉത്തരകൊറിയന്‍ പൗരന് അറസ്റ്റില്‍. സിഡ്നിയില്‍ നിന്നാണ് ഉത്തരകൊറിയക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ചോയി ഹാന്‍ ചാനിനെ ആസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സിഡ്നിയിലെ ഈസ്റ്റ്വുഡ് എന്ന പ്രദേശത്തു താമസിക്കുന്ന ഇയാള്‍ മിസൈല്‍ നിര്‍മാണത്തിന് ആവശ്യമായ ചില സാമഗ്രികള്‍ കരിഞ്ചന്തയില്‍ വില്ക്കാന് ശ്രമിക്കുകയായിരുന്നു. താന്‍ ഉത്തരകൊറിയന്‍ ഏജന്റെന്നു പറഞ്ഞാണ് വില്‍പ്പനയ്ക്കു ശ്രമിച്ചത്.
അമ്പത്തൊമ്പതുകാരനായ ഇയാള്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ആസ്ട്രേലിയയില്‍ താമസിക്കുകയാണ്. ഉത്തരകൊറിയയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് താന്‍ എന്ന് ഇയാള്‍ പറഞ്ഞത് എത്രമാത്രം ശരിയെന്ന് പരിശോധിക്കുകയാണെന്ന് ആസ്ട്രേലിയന്‍ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ ചാരനായി കണക്കാക്കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. താന്‍ ദേശസ്നേഹിയാണ്.
ഉത്തരകൊറിയന്‍ സൈന്യത്തിലെ പല ഉന്നതരുമായും ബന്ധമുണ്ട്, തുടങ്ങിയ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. ഉന്മൂലനാശം വിതയ്ക്കുന്ന ആയുധങ്ങളെ നിയന്ത്രിക്കുന്ന ചട്ടപ്രകാശം കേസെടുക്കുന്ന ആസ്ട്രേലിയയിലെ ആദ്യ സംഭവമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: