ചങ്ങനാശ്ശേരി: സൈലന്‍സര്‍ പൊട്ടിച്ച് കാതടപ്പിച്ച് ശബ്ദമുണ്ടാക്കി പായുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകള്‍ ഇനി പിടിവീഴുമെന്ന് പോലീസ്.
ലൈസന്‍സില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കും. മദ്യപിച്ച് വാഹനമോടിക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പിടികൂടുന്നതിന് ഇടവഴികള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പോലീസ് പരിശോധന കര്‍ശനമാക്കും. ജംഗ്ഷനുകളില്‍ പച്ച സിഗ്നല്‍ വരുന്നതിന് മുന്‍പ് സിഗ്നല്‍ ലംഘിച്ച് കടന്നുപോകുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ സിഗ്നല്‍ ലൈറ്റുകള്‍ക്ക് മുന്നിലും പോസ്റ്റുകളിലും റോഡുകളിലും വച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യും. എസ്.ബി ഹൈസ്കൂളിനു സമീപം വെയ്റ്റിംഗ് ഷെഡ് പണിയുന്നതിനും വെയ്റ്റിംഗ് ഷെഡുകള്‍ക്ക് മുന്‍വശം കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെയുള്ള ബസുകള്‍ നിര്‍ത്തുന്നതിനും നടപടിയെടുക്കും. ഫുട്പാത്തുകളിലെ കച്ചവടം, ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ്, തട്ടുകടകള്‍ എന്നിവ നീക്കം ചെയ്യും. ജനമൈത്രി പോലീസ് സുരക്ഷാ സമിതിയുടെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം പുഴവാത് സുഹൃതം സേവാസമിതിയിലെ ഭിന്നശേഷിക്കാരായ അന്തേവാസികളോടൊപ്പം ആഘോഷിക്കുവാനും യോഗം തീരുമാനിച്ചു.സിഐ കെ.പി. വിനോദ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: