മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ശിഖര്‍ ധവാനും മുരളി വിജയും ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് മുഖ്യ പരിശീലകന് രവി ശാസ്ത്രി.ഓപ്പണിങ്ങ് കൂട്ടുകെട്ടിന് വിദേശ പരമ്പരകളില്‍ ടീമിന് വിജയത്തിലേക്കുള്ള വഴി തുറക്കാനാകും. അതിനാല്‍ ഓപ്പണര്‍മാരുടെ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് ധവാനെയും മുരളി വിജയിനെയുമാണ്.
പരിചയസമ്പത്തും ബാറ്റിങ്ങിലെ വൈവിധ്യവുമാണ് ധവാനെ തെരഞ്ഞെടുക്കാന്‍ കാരണം. ഇടതു- വലതു കൈ കൂട്ടുകെട്ട് അനിവാര്യമാണ്. ഒട്ടേറെ റണ്‍സും ധവാന് നേടുന്നുണ്ട്. വിദേശത്ത് മികച്ച റെക്കോഡും സ്ഥിരതയുമുള്ള ബാസ്റ്റ്മാനാണ് മുരളി വിജയ് എന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.കഴിഞ്ഞ പതിനെട്ട മാസത്തില്‍ ഏറെ പുരോഗതി കൈവരിച്ച ബാറ്റ്സ്മാനാണ് രാഹുല്‍. യുവാവായ രാഹുല്‍ അവസരത്തിനായി കാത്തിരിക്കണം. 50 തുകള്‍ അറുപതാക്കുന്നതിനും അറുപതുകള്‍ നൂറും നൂറ്റിയമ്പതും ആക്കുന്നതിനും രാഹുല്‍ പഠിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു.
അനില്‍ കുംബ്ലെയില്‍ നിന്ന് രവി ശാസ്ത്രി പരീശിലക സ്ഥാനം ഏറ്റെടുത്തശേഷം ഇന്ത്യ ഇതുവരെ ഒറ്റ ടെസ്റ്റിലും തോറ്റിട്ടില്ല. എന്നാല്‍ വിജയങ്ങളൊക്കെ സുപരിചിതമായ സാഹചര്യങ്ങളിലായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ശാസ്ത്രിക്ക് കടുത്ത പരീക്ഷണമാകും. മൂന്ന്് മത്സരങ്ങളുടെ പരമ്പര ജനുവരി അഞ്ചിന് ആരംഭിക്കും. ന്യൂലാന്‍ഡ്സിലാണ് ഒന്നാം ടെസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: