ആലപ്പുഴ: ചട്ടങ്ങള്‍ ലംഘിച്ച് പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് ചെയ്ത കേസില്‍ നടന് ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
ശനിയാഴ്ച വൈകിട്ടാണ് അപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചുവെന്നാണ് ഫഹദിനെതിരായ കേസ്.
പോണ്ടിച്ചേരി രജിസ്ട്രേഷന് വിവാദമായതോട ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചിരുന്നു. 70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍സ് കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതായാണ് ആരോപണം. ഫഹദിന് പുറമേ നടി അമല പോള്‍, സുരേഷ് ഗോപി എംപി എന്നിവരടക്കം നിരവധി പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: