മാങ്കുളം(ഇടുക്കി): കാലം തെറ്റിയെത്തിയ മഴ കര്‍ഷകരെ ചതിച്ചു. വിളവെടുത്ത നാണ്യവിളകള്‍ ഉണക്കാനാകാതെ ചീഞ്ഞ് നശിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ കാപ്പിയും കുരുമുളകും ഉള്‍പ്പെടെയുള്ള വിളകളാണ് ഇത്തരത്തിലുള്ളത്.
സാധാരണയായി ഇത്തരം വിളകള്‍ വിളവെടുത്ത് ഉണക്കുന്ന സമയമാണിത്. ഇത്തവണ ഉണക്കാനായി തയാറെടുത്തപ്പോള്‍ അപ്രതീക്ഷിതമായി മഴയെത്തി, ഇതോടെ ഇവ കൃഷിയിടത്തില്‍ കൂട്ടിയിടേണ്ടി വന്നു. കാപ്പി ഉള്‍പ്പെടെയുള്ളവ പൂത്ത് അഴുകി നശിച്ചു. ഓഖി ചുഴലിക്കൊടുങ്കാറ്റിനൊപ്പമെത്തിയ മഴയാണ് കര്‍ഷകരെ ഏറെ വലച്ചത്.
മാങ്കുളം, കല്ലാര്‍, ഇരുമ്പുപാലം, രാജാക്കാട്, അടിമാലി, വെള്ളത്തൂവല്‍, മുനിയറ, കമ്പിളിങ്കണ്ടം തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ വന്‍തോതില്‍ കാപ്പി, കുരുമുളക് കൃഷിയുണ്ട്. വിലത്തകര്‍ച്ച വലച്ചിരിക്കുന്ന സാഹചര്യത്തില്‍ കൃഷിക്കായി വായ്പ ഉള്‍പ്പെടെ എടുത്തവര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: