ഷിംല: വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം. 18 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 68 സീറ്റുകളിലാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മുപ്പത്തിയഞ്ചോ അതിലധികമോ സീറ്റു നേടുന്നവര്‍ക്ക് ഭരണം പിടിക്കാം.
എക്സിറ്റ് പോള്‍ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണ്. ആകെയുള്ള 68 സീറ്റുകളില്‍ 55 സീറ്റുകളും ബിജെപി നേടുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വെ ഫലം. നവംബര്‍ ഒമ്പതിനാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 50,25,941 വോട്ടര്‍മാരാണ് ഉള്ളത്. 2012 ല്‍ 36 സീറ്റുകളോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറിയിരുന്നു.
ഇനി ഹിമാചലില്‍ കോണ്‍ഗ്രസോ ബിജെപിയോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: