ന്യൂദല്‍ഹി: രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം വരിച്ചു. ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തിയ ബിജെപി ഹിമാചലില്‍ ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും വന്നിരിക്കുന്നത്.
ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നും ഹിമാചലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിടിച്ചെടുക്കുമെന്നുമായിരുന്നു എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. ഗുജറാത്തില്‍ നൂറിന് മുകളില്‍ സീറ്റായിരുന്നു എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് പ്രവചിച്ചിരുന്നത്. അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
2012 ല്‍ 115 സീറ്റുകളോടെയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 65 ഉം മറ്റുള്ളവര്‍ ആറും സീറ്റുകള്‍ നേടി. കഴിഞ്ഞ 22 വര്‍ഷങ്ങളായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഹിമാചലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസാണ് അധികാരത്തില്‍. ഓരോ അഞ്ച് വര്‍ഷത്തിലും ഭരണം മാറിമറിയുന്ന അവസ്ഥയ്ക്ക് ഹിമാചലില്‍ ഇത്തവണയും മാറ്റം വന്നില്ല.
68 സീറ്റുകളുള്ള ഹിമാചലില്‍ 35 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചത് പോലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തന്നെ ബിജെപി ഭരണം തിരിച്ചുപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: