പത്തനാപുരം: വാഹന പരിശോധനയുടെ പേരിലുള്ള പോലീസിന്റെ പീഡനം ചോദ്യം ചെയ്ത വാര്‍ഡ് മെമ്പറടക്കമുളള യുവാക്കളെ പോലീസ് തല്ലിച്ചതച്ചു. പത്തനാപുരം സിഐ അന്‍വറിന്റെ നേത്യത്വത്തിലായിരുന്നു യുവാക്കള്‍ക്ക് നേരെയുളള അതിക്രമം. മര്‍ദനത്തില്‍ പരിക്കേറ്റവരെ അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയാണ് പോലീസ് പ്രതികാരം വീട്ടിയത്.
പിറവന്തൂര്‍ പഞ്ചായത്തിലെ ചേകം വാര്‍ഡ് മെമ്പര്‍ നിഖില്‍ (29) ഉള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് പത്തനാപുരം പോലീസ് മര്‍ദിച്ചത്. സിഐ യുവാക്കളെ മര്‍ദിക്കുന്ന ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. അകാരണമായ യുവാക്കളെ മര്‍ദിച്ച സിഐ അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം .
പത്തനാപുരം നെടുംപറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട് ലെറ്റ് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ചേകം മാക്കുളത്തേക്ക് മാറ്റിയത്. ഇതോടെ പ്രദേശത്തെ ഗ്രാമീണ റോഡുകളിലുള്‍പ്പെടെ വാഹന പരിശോധനയുടെ പേരില്‍ പോലീസ് നാട്ടുകാരെ പീഡിപ്പിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
കുടുംബമായി യാത്ര ചെയ്യുന്നവരെയും അപമാനിക്കുന്ന സംഭവം പതിവായതോടെയാണ് വാര്‍ഡ് മെമ്പര്‍ നിഖിലിന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധവുമായി എത്തിയത്. മാതാപിതാക്കളുടെ മുന്നിലിട്ട് യുവാക്കളെ തല്ലിചതച്ചാണ് പോലീസ് പ്രതികാരം നടത്തിയത്. കൂടാതെ ബിവറേജസ് മാനേജരെ മുറിക്കുളളില്‍ പൂട്ടിയിട്ടു എന്ന കളളക്കേസും പത്തനാപുരം പോലീസ് ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.
നാല് ദിവസം മുമ്പ് മദ്യപിച്ചു വാഹനം ഓടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കടുവാത്തോട് ജങ്ഷനില്‍ പത്തനാപുരം പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇതേ വാഹനത്തില്‍ ഉണ്ടായിരുന്ന സിപിഎം നേതാക്കള്‍ പോലീസില്‍ നിന്നും ഡ്രൈവറെ ബലമായി മോചിപ്പിച്ചു. സിപിഎം നേതാക്കളെ ഭയന്ന് പോലീസ് കേസ് എടുത്തില്ല. സമീപകാലത്തെ പോലീസ് നിലപാടുകള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: