ന്യുദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്തെരഞ്ഞെടുപ്പിനിടെ വോട്ടിങ്ങ്മെഷീനില് കൃത്രിമം നടന്നുവെന്ന ആരോപണം ശരിയല്ലെന്ന്മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ അചല്‍ കുമാര്‍ ജ്യോതി. ഇലക്ട്രോണിക്വോട്ടിങ്ങ്മെഷീനില് കൃത്രിമം കാണിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണല്‍ തുടങ്ങുന്നതിന്മുമ്പ് കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേട്ടലും വോട്ടിങ്ങ്മെഷീനില് കൃത്രിമം നടന്നുവെന്ന്ആരോപിച്ചിരുന്നു. മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകള്‍ ബിജെപിക്ക്മാത്രമാണ്വീഴുന്നതെന്നും പരാതികളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കമീഷണര്‍ വിശദീകരണവുമായി എത്തിയത്.
വിവിപാറ്റ്മെഷീനുകള് നിങ്ങള്‍ വോട്ട്ചെയ്തത് ആര്ക്കാണെന്ന്ഉറപ്പിക്കുന്നതിന്തെളിവുകള് തരുന്നുണ്ട്. അതുകൊണ്ട് തന്നെ മെഷീനില്‍ കൃത്രിമം കാണിച്ചുവെന്ന പരാതി ശരിയല്ലെന്നും അചല്‍കുമാര്‍ ജ്യോതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: