തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദിക്ക് ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് സൗകര്യമൊരുക്കാനായി സ്ഥാനചലനം. മൂന്നാം വേദിയായി നിശ്ചയിച്ചിരുന്ന നായ്ക്കനാല്‍ വേദിയാണ് ക്ഷേത്ര ക്ഷേമ സമിതിയുടെ ആവശ്യത്തെ തുടര്‍ന്ന് തേക്കിന്‍കാട്ടില്‍ തന്നെ ബാനര്‍ജി ക്ലബിന്റെ മുന്നിലേക്ക് മാറ്റിയത്. വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് വേദി തടസ്സമാകുമെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രധാന വേദിയായ പൂരം എക്സിബിഷന് നഗറിനടുത്തേക്ക് മാറ്റിയത് കുട്ടികള്‍ക്കും കാണികള്‍ക്കും ഗുണകരമായി. കൂടാതെ ഈ വേദി ഭക്ഷണ പന്തലിനോട് അടുത്താണെന്നുള്ളതും ഗുണം ചെയ്യും. ഡി.ഡി.ഇ കെ.സുമതി, പ്രോഗ്രാം കണ്‍വീനര്‍ മദനമോഹന്‍ സ്റ്റേജ് ആന്‍ഡ് പന്തല്‍ കണ്‍വീനര്‍ കെ.എ വര്‍ഗ്ഗീസ്സ്, വൈസ് ചെയര്മാന് ഡോ. അബീപോള് എന്നിവരും കൊച്ചിന് ദേവസ്വം ബോര്‍ഡ് അസി കമ്മിഷണര്‍ എ. ജയകുമാര്‍, ദേവസ്വം മാനേജര്‍ ജഗദീഷ്, ക്ഷേത്ര ക്ഷേമ സമിതി കണ്‍വീനര്‍ ഹരീഹരന്, പൊതുപ്രവര്‍ത്തകരായ ഡോ. എം. എസ് .ബാലസുബ്രമണ്യം, രാജീവ് ലാല്‍ അരിമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: